ജിദ്ദ: പൊതുജനങ്ങൾക്ക് ശരിയായ രോഗചികിത്സയെയും മരുന്നുപയോഗങ്ങളെയുംകുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാൻ ഏറ്റവും പ്രാപ്യരായ ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ ഫാർമസിസ്റ്റുകൾ കൂടുതൽ സജീവമായ ഇടപെടലുകൾ സമൂഹത്തിൽ നടത്തണമെന്ന് സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ്സ് ദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു.

‘ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന ഫാർമസിസ്റ്റുകൾ’ സന്ദേശവുമായി ജിദ്ദ സീസൺസ് റസ്റ്റാറന്റിൽ നടന്ന പരിപാടി ജിദ്ദ നാഷനൽ ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ വി.പി. മുഷ്താഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യഹ്‌യ കാട്ടുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അൽ അബീർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹ്‌മദ്‌ ആലുങ്ങൽ മുഖ്യാതിഥിയായിരുന്നു.

ഡോ. മുഹമ്മദ് ഫൈസൽ (കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി), ഡോ. വിനീത പിള്ള (അൽ റയാൻ ക്ലിനിക്), ഡോ. അബൂബക്കർ സിദ്ദീഖ് (ലീഡർ, എസ്.കെ.പി.എഫ് പാരാമെഡിക്കൽ വിങ്), സലാഹ് കാരാടൻ (ഇന്ത്യൻ വെൽഫെയർ ഫോറം), സി.എച്ച്. ബഷീർ (ഹജ്ജ് വെൽഫെയർ ഫോറം), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ഷമീം മുണ്ടൊട്ടിൽ (ട്രഷറർ, എസ്.കെ.പി.എഫ്), അൻവർ സാദത്ത് മക്ക, മഹേഷ് പള്ളിയാൽതൊടി റിയാദ് തുടങ്ങിയവർ സംസാരിച്ചു.

ഒ.സി. നവീൻ ചന്ദ് (പ്രസിഡൻറ്, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ), ഡോ. കെ.ജെ. ദിലീപ് (ആലപ്പുഴ മെഡിക്കൽ കോളജ്), ഷംന റിയാസ് (അൽ ഷിഫ കോളജ് ഓഫ് ഫാർമസി), റോബിൻ ജോർജ് (യു.കെ) എന്നിവർ ഓൺലൈൻ വിഡിയോ വഴി സദസ്സുമായി സംവദിച്ചു. ഡോ. ഷബ്‌ന കോട്ട (കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി) ലോക ഫാർമസിസ്റ്റ്സ് ദിന സന്ദേശം കൈമാറി. സെക്രട്ടറി യൂനുസ് മണ്ണിശ്ശേരി ഫാർമസി മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിച്ചു.

സാമൂഹിക സേവന സന്നദ്ധ പ്രവർത്തന മേഖലയിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന ഫാർമസിസ്റ്റുകൾക്ക് സൗദി കേരള ഫാർമസിസ്റ്റ് ഫോറം നൽകിവരുന്ന ഫാർമസി ലെജൻഡറി അവാർഡിന് തിരുവനന്തപുരം സ്വദേശി ബി.എസ്. ആതിര അർഹയായി. വിവിധ സന്നദ്ധ സേവന മേഖലകളിൽ സൗദിയിലെ പ്രവാസികൾക്കിടയിൽ പ്രശംസനീയ പ്രവർത്തനം നടത്തിയ ഫാർമസിസ്റ്റുകളായ ഇസ്മായിൽ അബൂബക്കർ മഞ്ചേരി, കെ.പി. യാസിർ, സൽമാൻ വെങ്ങളം മക്ക, മഹേഷ് പള്ളിയാൽതൊടി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ജാബിർ എക്കാടൻ സ്വാഗതവും പ്രോഗ്രാം കൺവീനർ നസീഫ് ഉമർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദയത്തിന് കരുതലായി ഹമദ് ഹൃദയാശുപത്രി സി.ഐ.സി മെഡിക്കൽ ക്യാമ്പ്

ഹൃദയത്തിന് കരുതലായി ഹമദ് ഹൃദയാശുപത്രി സി.ഐ.സി മെഡിക്കൽ ക്യാമ്പ്

ദോഹ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹമദ് ഹാർട്ട് ഹോസ്പിറ്റലുമായി കൈകോർത്ത്‌ സി.ഐ.സി സംഘടിപ്പിച്ച റഫറൽ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തേ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് നേരത്തേ രജിസ്റ്റർ ചെയ്തവരുമായ

ഗ്യാസ് മരുന്ന് പതിവാണോ? ഹൃദയവും വൃക്കയും പണിതരും

ഗ്യാസ് മരുന്ന് പതിവാണോ? ഹൃദയവും വൃക്കയും പണിതരും

ഗ്യാസ്ട്രബിളിന്റെ വിവിധ ഭാവങ്ങളായ വയർ അസ്വസ്ഥത, നെഞ്ചെരിച്ചിൽ, സ്‍തംഭനം, വയറുവേദന തുടങ്ങിയവയുണ്ടായാൽ സ്ഥിരമായി ഗ്യാസ് മരുന്നുകൾ കഴിക്കുന്നവർക്ക് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യത കൂടുതലെന്ന് വിദഗ്ധർ. ആമാശയത്തിലെ ആസിഡിന്റെ ഉൽപാദനം കുറക്കുന്ന പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും (പി.പി.ഐകൾ) കൂടുതലുള്ള ആസിഡിനെ നിർവീര്യമാക്കുന്ന

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും