ന്യൂഡൽഹി: യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരിടാനായി തയാറെടുപ്പുകൾ നടത്തണമെന്നും നോയിഡയിലുള്ള ശിവനാടാർ സർവകലാശാലയിലെ പ്രഫസറും വൈറോളജിസ്റ്റുമായ ദീപക് സെഗാൾ. വൈറസിന്‍റെ വ്യാപന ശേഷിയും മരണത്തിന്‍റെ തോതും വർധിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. മറ്റു രാജ്യങ്ങളിലേതു പോലെ ഗുരുതരാവസ്ഥ ഇന്ത്യയില്ലെങ്കിലും തയാറെടുപ്പ് അനിവാര്യമാണെന്ന് ദീപക് സെഗാൾ ദേശീയ വാർത്താ ഏജൻസിയോട് പറഞ്ഞു.

“വൈറസ് മുൻപത്തേതിലും ശക്തമായ വ്യാപനശേഷി കൈവരിച്ചിട്ടുണ്ട്. മരണനിരക്ക് 26 ശതമാനവും വ്യാപനം 11 ശതമാനവും കൂടിയതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. നിലവിൽ മറ്റു രാജ്യങ്ങളിലേതു പോലെ ഗുരുതരാവസ്ഥ ഇന്ത്യയില്ല. എന്നാൽ തയാറെടുപ്പ് അനിവാര്യമാണ്. ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ അംവലംബിച്ച് നിലവിൽ നിരീക്ഷണം നടത്തുന്നുണ്ട്. നിലവിൽ യു.എസിലും ദക്ഷിണ കൊറിയയിലും വ്യാപിക്കുന്ന വൈറസ് വകഭേദം ഇന്ത്യയിൽ എത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അത്യാവശ്യമാണെങ്കിൽ വാക്സീൻ വീണ്ടും നൽകേണ്ടിവരും. മുൻകരുതൽ എന്ന നിലയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് വൈറസിനെ ചെറുക്കാൻ സഹായിക്കും” -ദീപക് സെഗാൾ പറഞ്ഞു.

യു.എസിലെ 50ൽ 25 സംസ്ഥാനങ്ങളിലും പുതിയ കോവിഡ് കേസുകൾ വ്യാപകമാകുന്നതായാണ് വിവരം. ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും വലിയ വർധനയുണ്ട്. ജൂൺ 24നും ജൂലൈ 21നും ഇടയിൽ 85 രാജ്യങ്ങളിലായി 17,358 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാലയളിൽ ഇന്ത്യയിൽ 908 പുതിയ കേസുകളും രണ്ട് കോവിഡ് മരണവുമുണ്ടായി. ഒമിക്രോൺ വകഭേദത്തിൽപ്പെട്ട കെ.പി ഉപവിഭാഗമാണ് ഇപ്പോൾ വ്യാപകമാകുന്ന കോവിഡ് വൈറസ്. ഒമിക്രോൺ ജെ.എൻ 1ൽനിന്ന് പരിണമിച്ച കെ.പി 2 ഉപവിഭാഗം കഴിഞ്ഞ ഡിസംബറിൽ ഒഡിഷയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ 279 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. അസം, ന്യൂഡൽഹി, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകൾ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ജൂലൈയിൽ പാർലമെന്‍റിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരു മാസം; എലിപ്പനി മരണം 15

ഒരു മാസം; എലിപ്പനി മരണം 15

കോഴിക്കോട്: കേരളത്തിൽ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച് ഈ വർഷം ജനുവരിയിൽ മാത്രം കേരളത്തിൽ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയിൽ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കിൽ ഈ

ആരോഗ്യത്തോടെ എങ്ങനെ ഒരു അധ്യയന വർഷം മുന്നോട്ട് കൊണ്ടു പോകാം

കുട്ടികളെ സജീവമാക്കി വെക്കാനും വെല്ലുവിളികൾ നേരിടാൻ തയ്യാറുള്ളവരുമായി നിലനിർത്തുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും, ആസ്റ്റർ ക്ലിനിക്കുകളിൽ നിന്നുള്ള വിദഗ്ധർ, മാതാപിതാക്കളിലേക്ക് എത്തിക്കുന്നു. ഒരു സ്കൂൾ വർഷത്തിനായുള്ള ചെക്ക്‌ലിസ്റ്റ്, ഫുജൈറയിലെ ആസ്റ്റർ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്സ് ഡോ. ഉമ്മർകുട്ടി അബ്ദുൾ നാസർ പുത്തൻ പുരക്കൽ

പ്രായമായവരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതൽ; എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം?

പ്രായമായവരിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത കൂടുതൽ; എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം?

പ്രതീകാത്മക ചിത്രം പാൻക്രിയാറ്റിക് കാൻസർ എന്നത് ആമാശയത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ കോശങ്ങളിൽ ആരംഭിക്കുന്ന അർബുദമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് ദഹനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ എന്നിവയെ സഹായിക്കുന്ന എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ കണ്ടെത്താൻ പ്രയാസമായ ഈ