പാലക്കാട്: സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞമാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ. മുഖത്തിന്‍റെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്.

വൈറസ് ബാധിച്ച് 16 മുതൽ 18 ദിവസങ്ങൾക്കുശേഷമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. തുള്ളി, ഉമിനീർ തുടങ്ങിയ ശ്വാസകോശ സ്രവങ്ങൾ വഴിയും രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ വേഗം പടരും. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പു മുതൽ എട്ടു ദിവസംവരെ രോഗം പടരാം. മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. വാക്സിനേഷൻ വഴി അണുബാധ തടയാം. രോഗബാധിതരെ ഐസൊലേഷനിലാക്കുന്നതിലൂടെയും വ്യാപനം തടയാം.

ഡെങ്കിപ്പനി, എച്ച്1 എൻ1, ചിക്കൻപോക്സ്, എലിപ്പനി, ചെള്ളുപനി തുടങ്ങിയ പകർച്ചവ്യാധികളും വ്യാപകമായി പടരുന്നുണ്ട്. കഴിഞ്ഞമാസം 2065 പേർക്ക് ചിക്കൻപോക്സും 1198 പേർക്ക് എച്ച്1 എൻ1 പനിയും ബാധിച്ചു. ചിക്കൻപോക്സ് മൂലം ഒരാളും എച്ച്1 എൻ1 മൂലം 16 പേരുമാണ് മരിച്ചത്. ഈ വർഷം ഇതുവരെ 52 പേരുടെ ജീവനാണ് എച്ച്1 എൻ1 ബാധിച്ച് പൊലിഞ്ഞത്. 836 പേർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചു. ഇതിൽ ഒമ്പത് പേർ മരിച്ചു. 29 പേരുടെ ജീവനാണ് എലിപ്പനി ബാധിച്ച് നഷ്ടപ്പെട്ടത്. ഈ വർഷം ഇതുവരെ 2064 പേർ രോഗബാധിതരാകുകയും 126 പേർ മരിക്കുകയും ചെയ്തു. 124 പേർക്ക് ചെള്ളുപനിയും 119 പേർക്ക് മലേറിയയും ബാധിച്ചു. ഒന്ന് വീതം മരണവുമുണ്ടായി. 13 പേർക്ക് ടൈഫോയ്ഡും ബാധിച്ചു.

35 പേർക്കാണ് ഈ വർഷം കോളറ സ്ഥിരീകരിച്ചത്. ഇതിൽ 11 ഉം ആഗസ്റ്റിലാണ്. ഒരാൾ മരിച്ചു. നാലുപേർക്ക് ചികുൻഗുനിയ, മൂന്നുപേർക്ക് ഷിഗല്ല, രണ്ടുവീതം പേർക്ക് ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ്-ഇ എന്നിവയും ബാധിച്ചു. വെസ്റ്റ് നൈൽ ബാധിച്ച് ഈ വർഷം ആറ് മരണങ്ങളുണ്ടായി. 27 പേർക്കാണ് ഇക്കാലയളവിൽ രോഗം ബാധിച്ചത്. ഇതിനെല്ലാം പുറമെ 3,03,199 പേർ സാധാരണ പനി ബാധിച്ച് ചികിത്സ തേടി. നാല് മരണവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

അർബുദം ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ; അടുത്ത വർഷം മുതൽ ജനങ്ങൾക്ക് സൗജന്യമായി നൽകും

മോസ്കോ: അർബുദത്തെ ചെറുക്കുന്ന ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെട്ട് റഷ്യ. ദേശീയ വാർത്ത ഏജൻസിയായ ടാസ് ആണ് ഈ വിവരം പുറത്തുവിട്ടത്. 2020 ആദ്യത്തോടെ വാക്സിൻ സൗജന്യമായി ജനങ്ങളിലെത്തിക്കുമെന്നാണ് വിവരം. അർബുദം തടയുന്നതിന് റഷ്യ സ്വന്തം നിലക്ക് ആർ.എൻ.എ വാക്സിൻ വികസിപ്പിച്ചതായും

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം ; കുടകിൽ ജാഗ്രത നിർദേശം

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം ; കുടകിൽ ജാഗ്രത നിർദേശം

ബംഗളൂരു: മുതിർന്ന പൗരന്മാർക്കും അസുഖബാധിതർക്കും മാസ്ക് ധരിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. 60 വയസ്സ് പിന്നിട്ടവരും ഹൃദയം, വൃക്ക സംബന്ധമായ അസുഖമുള്ളവരും ശ്വാസംമുട്ടൽ, പനി തുടങ്ങിയ അസുഖങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ്

ഇവിടെ ലൈഫ് ഹാപ്പി..

വാർധക്യത്തിലെത്തിയവർക്ക് നമ്മൾ എത്ര കരുതൽ നൽകുന്നുണ്ടാവും? ആ കരുതലിൽ അവർ എത്ര സന്തോഷിക്കുന്നുണ്ടാവും? ഒറ്റപ്പെടുന്ന വാർധക്യത്തിന് കരുതലിന്റെ തണലേകാൻ ഏത് രാജ്യമാണ് മുന്നിലെന്ന് കണ്ടെത്താനായി നടന്ന ഒരു പഠന റിപ്പോർട്ട് ഇതിനെല്ലാം ഉത്തരം കണ്ടെത്തിയിട്ടുണ്ട്. സിയോ വേൾഡ് മാഗസിനാണ് ലോകത്ത് പ്രായമായവർക്ക്