പിറ്റ്സ്ബർഗ് (യു.എസ്.): വിവാഹം കഴിഞ്ഞ ദീർഘകാലമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. 3,900 ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം മുതൽ 20 വർഷം വരെയായി ഒന്നിച്ച് കഴിയുന്നവരിലാണ് പഠനം നടത്തിയത്.

ഭാര്യയുടെയും ഭർത്താവിന്‍റെയും മനോഗതിയും ആർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും കൃത്യമായ ഇടവേളകളിൽ അന്വേഷിച്ചാണ് പങ്കാളിയോട് തോന്നുന്ന സ്നേഹത്തിന്‍റെ അളവ് തിരിച്ചറിഞ്ഞ് ഡാറ്റ തയാറാക്കിയത്. ഇതിലാണ് ഭാര്യമാരിൽ പ്രണയവികാരങ്ങൾ ഭർത്താവിനേക്കാൾ വേഗത്തിൽ കുറയുന്നതായി തെളിഞ്ഞത്.

ദീർഘകാലമായി വിവാഹിതരായി കഴിയുന്ന സ്ത്രീകൾ കൂടുതലും വീട്ടുജോലികളിലും പാചകത്തിലുമാണ് സമയം ചെലവഴിക്കുന്നത്. വിവാഹിതരോ വിവാഹനിശ്ചയം കഴിഞ്ഞവരോ ആയ പുരുഷന്മാർ കൂടുതൽ സമയം വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നതായാണ് സൈക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയത്.

പ്രണയമോഹവും പ്രണയവും കുറയുന്നുണ്ടെങ്കിലും അവ നിലനിൽക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്നാണ് പഠനം നടത്തിയ അമേരിക്കയിലെ പിറ്റ്‌സ്‌ബർഗിലെ കാർണഗീ മെലോൺ യൂനിവേഴ്‌സിറ്റി പ്രൊഫസർ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആർത്തി വേണ്ട, ആന്‍റിബയോട്ടിക്കിനോട്

ആർത്തി വേണ്ട,  ആന്‍റിബയോട്ടിക്കിനോട്

ആന്‍റിബയോട്ടിക്കിന്‍റെ അമിത ഉപയോഗമാണ് ആരോഗ്യ കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. നിസ്സാര രോഗങ്ങൾക്ക് വ്യാപകമായി ആന്‍റിബയോട്ടിക് ഉപയോഗിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച ഭീഷണി ചെറുതല്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം വിൽക്കേണ്ടതുമായ ആന്‍റിബയോട്ടിക്കുകൾ

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലിരുന്ന

ഒരു ചോദ്യം മതി, ഒരു ജീവൻ വീണ്ടെടുക്കാൻ

സ്ഥിരമായി നമ്മള്‍ കാണുന്ന ഓരോ വ്യക്തികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുക നമുക്ക് തന്നെയായിരിക്കും. ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട്, ജീവിതത്തിലേക്ക് കടന്നവരില്‍ പലരും പറഞ്ഞത് തങ്ങളെ കേള്‍ക്കാനും പിന്തിരിപ്പിക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ ഈ കടുംകൈക്ക് മുതിരില്ലായിരുന്നുവെന്നാണ്. സോഷ്യല്‍ മീഡിയയില്‍ നിരാശ നിറഞ്ഞ മനസ്സുമായി ഒരാളെഴുതിയ