വിവിധ തരം അർബുദങ്ങൾ, ലക്ഷണങ്ങൾ; അർബുദം അകറ്റാം, ഇക്കാര്യങ്ങളിലൂടെ  !

വിവിധ തരം അർബുദങ്ങൾ, ലക്ഷണങ്ങൾ; അർബുദം അകറ്റാം, ഇക്കാര്യങ്ങളിലൂടെ !

November 7, 2023 0 By KeralaHealthNews

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മരണനിരക്കിൽ അർബുദമാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും 1.1 ദശലക്ഷത്തോളം പുതിയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇത് രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലും ജനസംഖ്യയിലും ഈ രോഗം ചെലുത്തുന്ന ഗുരുതരമായ ഭാരം എടുത്തുകാണിക്കുന്നു. അർബുദ കേസുകളിൽ വലിയൊരു ഭാഗം അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ഇത് ചികിത്സയുടെയും അതിജീവനത്തിന്റെയും സാധ്യതകളെ വളരെയധികം കുറയ്ക്കുന്നു. അർബുദം തടയുന്നതിനും രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിരവധി ഗവേഷണങ്ങളും സംരംഭങ്ങളും നമ്മുടെ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. മൂലകാരണങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

വിവിധ അർബുദ ലക്ഷണങ്ങൾ

  • ഉണങ്ങാത്ത വ്രണങ്ങൾ (പ്രത്യേകിച്ച് വായയിൽ)
  • ശരീരത്തിൽ ഉണ്ടാകുന്ന മുഴകളും തടിപ്പും
  • അസാധാരണവും ആവർത്തിച്ചുമുള്ള രക്തസ്രാവം
  • തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുവേദന, ആഹാരം ഇറക്കാനുള്ള പ്രയാസം
  • തുടർച്ചയായുള്ള ശബ്ദമടപ്പും ചുമയും (പ്രത്യേകിച്ച് പുകവലിക്കാരിൽ)
  • നീണ്ടുനിൽക്കുന്ന പനി
  • സാധാരണയിൽനിന്നും വ്യത്യസ്തമായി മലമൂത്ര വിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ (രക്തം, പഴുപ്പ് മുതലായവ)
  • മറുക്, കാക്ക പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം

ഇവയെല്ലാം പൂർണമായും അർബുദ ലക്ഷണങ്ങൾ ആകണമെന്നില്ല. എന്നാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ചികിത്സയ്ക്കു ശേഷവും 15 ദിവസത്തിൽ കൂടുതലായും കാണുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

പുരുഷന്മാരിൽ വായിലും ശ്വാസകോശത്തിലും, സ്ത്രീകളിൽ സ്തനാർബുദം

ഇന്ത്യയിൽ പുരുഷന്മാരിൽ, വായിലെയും ശ്വാസകോശത്തിലെയും അർബുദങ്ങളാണ് കൂടുതൽ കാണപ്പെടുന്നത്. പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമാണ് ഇത്തരം അർബുദം കൂടുതൽ കാണാൻ കാരണമാവുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദമാണ് സ്തനാർബുദം. സ്‌ക്രീനിങ്ങിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ അർബുദവും സ്ത്രീകളിൽ വ്യാപകമാണ്.

ഇന്ത്യയിൽ പുരുഷന്മാരിൽ, വായിലെയും ശ്വാസകോശത്തിലെയും അർബുദങ്ങളാണ് കൂടുതൽ കാണപ്പെടുന്നത്. പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതുമാണ് ഇത്തരം അർബുദം കൂടുതൽ കാണാൻ കാരണമാവുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്തനാർബുദം. സ്‌ക്രീനിങ്ങിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ അർബുദവും സ്ത്രീകളിൽ വ്യാപകമാണ്.

അർബുദം അകറ്റാം, ഇക്കാര്യങ്ങളിലൂടെ

  • പുകയില ഉപയോഗവും മദ്യപാനവും വർജിക്കുക
  • ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക
  • ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക
  • എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിൻറെ ഭാഗമാക്കുക
  • മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക
  • കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക
  • ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
  • സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക
  • മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുവപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക
  • 21 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള അർബുദ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക. 9 വയസ്സിന് കഴിഞ്ഞ കുട്ടികൾ എച്ച്.പി.വി വാക്സിൻ എടുക്കുക
  • 40 വയസ്സ് കഴിഞ്ഞവർ സ്ക്രീനിങ് നടത്തി രോഗം വരാനുള്ള സാധ്യത അറിയുക. രോഗം ഉണ്ടെന്ന് കണ്ടാൽ ഉടനെ ചികിത്സിക്കുക

Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.keralahealthnews.com does not claim responsibility for this information