ഭക്ഷണശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് മികച്ച ആരോഗ്യമുള്ളവരുടെ പട്ടികയിൽ എന്നും ജപ്പാൻകാർ മുന്നിൽ നിൽക്കാൻ കാരണമെന്ന് വിദഗ്ധർ. നടന്നുകൊണ്ട് ജപ്പാൻകാർ ഭക്ഷണം കഴിക്കാറില്ലെന്നും  പറയാറുണ്ട്.

‘ഭക്ഷണത്തിനൊപ്പം അവർ തണുത്ത പാനീയങ്ങൾ കഴിക്കാറില്ല. സൂപ്പ്, ചായ തുടങ്ങിയവയേ അവർ ഭക്ഷണത്തിനൊപ്പം കുടിക്കൂ’ -ഹെൽത്ത് കോച്ച് ശിവാംഗി ദേശായ് പറയുന്നു.

ജപ്പാൻകാരുടെ ഭക്ഷണശീലങ്ങൾ ഇങ്ങനെ പോകുന്നു

  • അമിത ഭക്ഷണം തീർത്തും ഒഴിവാക്കും. എന്തെല്ലാം, എത്ര അളവിൽ, ഏതു നേരം എന്നതിൽ കണിശത.
  • പ്രഭാതഭക്ഷണത്തിൽ തുടങ്ങി എല്ലാ നേരവും പ്രോബയോട്ടിക്സ് നിർബന്ധം. മിസോ, നാട്ടോ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
  • ലീൻ പ്രോട്ടീൻ (പൂരിത കൊഴുപ്പ് അഥവാ ചീത്ത കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങളായ മീൻ, ഗ്രീക്ക് യോഗർട്ട്, വൈറ്റ് മീറ്റ് തുടങ്ങിയവ), മുഴുധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്ക് മുൻഗണന.
  • പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ലേബലുകൾ ശ്രദ്ധിക്കും. അമിത പഞ്ചസാര, പൂരിത കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് കൂടുതലാണെങ്കിൽ അത്തരം പാക്കേജ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കും.
  • നന്നായി സമയമെടുത്ത് കഴിക്കും. ഇങ്ങനെ കഴിക്കുമ്പോൾ മാത്രമാണ് ആവശ്യമായതിന്റെ അപ്പുറത്തേക്ക് നാം കഴിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ.
  • സ്ഥിരമായ ശാരീരിക വ്യായാമം ജപ്പാൻകാർ മുടക്കാറില്ല. ഇൻസുലിൻ വ്യതിയാനം, അമിതവണ്ണം തുടങ്ങിയവയിൽനിന്ന് ചിട്ടയായ വ്യായാമം തടയും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന ‘ഷേക്കൺ ബേബി സിൻഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം

കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന ‘ഷേക്കൺ ബേബി സിൻഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം

അൽഖോബാർ: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കൺ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) baby-syndrome ബാധിച്ച കുട്ടികളിൽ നാലിലൊന്നുപേർക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോർട്ട്. രോഗം അതിജീവിച്ചവർക്ക് സിൻഡ്രോം ബാധിച്ചതിന്റെ ഫലമായി മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതായും

വായിൽനിന്ന് ദുർഗന്ധം; ശ്വാസനാളത്തിൽ കണ്ടെത്തിയത് പാറ്റയെ

ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്ന് ഉറക്കം തുടരുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കുശേഷം വായിൽനിന്നും അസാധാരണമായ

എംപോക്സ്; മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ എംപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെങ്കിലും വലിയ തോതിലെ രോഗവ്യാപനത്തിനുള്ള സാധ്യത നിലവിൽ ഇന്ത്യയിൽ കുറവാണെന്നും