പാലക്കാട്: കാലവർഷം പിന്നിട്ടെങ്കിലും ജില്ലയിൽ ഡെങ്കിപ്പനി വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ 33 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒക്ടോബർ ആദ്യവാരത്തെ കണക്കുകൾ പ്രകാരമാണിത്. രോഗലക്ഷണങ്ങളോടെ 60 പേർ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 22 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒക്ടോബറിൽ ഏഴുദിവസത്തിനിടെ 379 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1027 പേരാണ് ഇക്കാലയളവിൽ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

മേലാർകോട്, പട്ടാമ്പി, അലനല്ലൂർ, അമ്പലപ്പാറ, അനങ്ങനടി, ചളവറ, കൊടുവായൂർ, കോട്ടായി, മാത്തൂർ, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പാലക്കാട്, പുതുപ്പരിയാരം, പുതുനഗരം, ഷൊർണൂർ, തേങ്കുറിശ്ശി, വാണിയംകുളം, കോങ്ങാട്, കൊപ്പം, മുതുതല, തൃത്താല, കാവശ്ശേരി, തിരുവേഗപ്പുറ, ചെർപ്പുളശ്ശേരി, തൃക്കടീരി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കൊതുകു വഴി പടരുന്ന രോഗമായതിനാൽ പരിസരശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിന്‍റെ ഉറവിടനശീകരണമാണ് പ്രധാനം. പെട്ടന്നുള്ള ഉയർന്ന പനി, കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, സന്ധികളിലും പേശികളിലും കടുത്ത വേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി ആരംഭിച്ച് രണ്ടോ അഞ്ചോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചർമ്മ ചുണങ്ങ്, നേരിയ രക്തസ്രാവം (മൂക്കിൽ രക്തസ്രാവം, മോണയിൽ രക്തസ്രാവം) തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കരുതെന്ന് ഐ.സി.എം.ആർ

ന്യൂഡൽഹി: ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്. എല്ല്, വൃക്ക തകരാറുകൾക്ക് ഇത് വഴിവെച്ചേക്കാം. ഭക്ഷണത്തിലെ ഉപ്പ്, പഞ്ചസാര എന്നിവയും കുറക്കണം. പഞ്ചസാരയുടെ അളവ് ഭക്ഷണത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കണം.

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

രക്തത്തിൽ ഗ്ലൂക്കോസ് അളവ് വർധിപ്പിക്കുന്നവയെന്ന് കാലങ്ങളായി എണ്ണിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെയല്ലെന്ന തിരിച്ചറിവിലാണ് ഇന്നത്തെ സോഷ്യൽ മീഡിയ കാലം. ഫാസ്റ്റിങ് ഷുഗർ ലെവലും റാൻഡം ഷുഗർ ലെവലും പരിശോധിച്ചാൽ ഇതു തിരിച്ചറിയില്ലെന്നും കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററിങ് വഴിയാണ് കൃത്യമായ വിലയിരുത്തൽ സാധ്യമാകൂ

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്