നമ്മളിൽ പലരും സ്മാർട്ട് ഫോൺ അടിമകളാണ്. അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി, കാഴ്ചക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തിളക്കം, കണ്ണിന് ക്ഷീണം, കണ്ണ് വരണ്ടുപോകുക, തലവേദന, കാഴ്ച മങ്ങുക തുടങ്ങി പ്രശ്നങ്ങളാണ് നേരിടുക. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.

20-20-20 ചട്ടം പാലിക്കാം

സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിട്ടിലും 20 സെക്കൻഡ് ബ്രേക്ക് എടുക്കാം. ശേഷം 20 അടി ദൂരെയുള്ള മറ്റെന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് നല്ല വിശ്രമം നൽകും.

ബ്ലൂ ലൈറ്റ് ഫിൽറ്റർ വെക്കൂ

സ്മാർട്ട് ഫോണുകളിൽനിന്ന് വരുന്നത് ബ്ലൂ ലൈറ്റാണ്. കണ്ണിന്റെ സംരക്ഷണത്തിന് ബ്ലൂ ലൈറ്റ് ഫിൽറ്റർ ഓൺ ചെയ്യണം. അല്ലെങ്കിൽ നീല വെളിച്ചം കുറക്കുന്നതിന് സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കാം.

സ്ക്രീൻ വെട്ടം വെട്ടിക്കുറക്കാം

സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ വെളിച്ചം എപ്പോഴും കണ്ണിന്റെ സുഖത്തിനനുസരിച്ച് വെക്കാം. വെളിച്ചം അമിതമായി വർധിപ്പിക്കുകയോ അമിതമായി കുറക്കുകയോ ചെയ്യരുത്.

ദൂരെ പിടിക്കൂ

സ്മാർട്ട് ഫോണുകൾ കണ്ണിന്റെ സുഖത്തിനനുസരിച്ച് അൽപം ദൂരെത്ത് പിടിച്ച് ഉപയോഗിക്കാം. 16 മുതൽ 18 വരെ ഇഞ്ച് ദൂരെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഒന്നു ചിമ്മി തുറക്കാം

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ഇടക്കിടെ കണ്ണ് ചിമ്മി തുറക്കാൻ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.

കണ്ണ് പരിശോധിക്കാം

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ പതിവായി പരിശോധനകൾ നടത്തണം. ഇത്തരം പരിശോധനകൾ നടത്തൂന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എലിപ്പനിക്കെതിരെ ജാഗ്രത വേണം

കാസർകോട്: ജില്ലയിൽ ചില പ്രദേശങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി, ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ

ന്യൂഡൽഹി: പനി ചികിത്സക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. നിലവിൽ പാരസെറ്റമോളിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സി.എസ്.ഐ.ആർ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ.സി.യുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐ.സി.യുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ്