ചാലക്കുടി: വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്റെ പേരിൽ ചാലക്കുടിയിൽ നിർമിക്കുന്ന ആയുഷ് ആയുർവേദ ആശുപത്രി കെട്ടിടം നിർമാണം അവസാനഘട്ടത്തിൽ. ദേശീയപാതയോരത്ത് കോസ്മോസ് ക്ലബിന് സമീപത്താണ് കെട്ടിടനിർമാണം. 2020 നവംബർ മൂന്നിന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് നിർമാണോദ്ഘാടനം നടത്തിയത്. ഇപ്പോൾ കെട്ടിടത്തിന്റെ ഫ്ലോറിങ്, പ്ലമ്പിങ്, വയറിങ്, പെയിന്റിങ്, ഫയർ ആൻഡ് സേഫ്റ്റി സംവിധാനം തുടങ്ങിയ ജോലികളുടെ ഘട്ടത്തിലാണ് നിർമാണം എത്തി നിൽക്കുന്നത്.

ചുറ്റുമതിൽ നിർമാണവും നടത്തേണ്ടതുണ്ട്. 50 പേർക്ക് കിടത്തിച്ചികിത്സ സൗകര്യമുള്ളതാണ് ചാലക്കുടിയിലെ ആയുഷ് ആശുപത്രി. ഇവിടെ ആയുർവേദ നേത്ര ചികിത്സക്ക് പ്രാധാന്യം നൽകുന്ന പഞ്ചകർമ ഉൾപ്പെടെയുള്ള ആയുർവേദ വിഭാഗം, യോഗ, പ്രകൃതി ചികിത്സ വിഭാഗം എന്നിവ ഉണ്ടാകും. ഇത് കേരളത്തിലെ നേത്ര ചികിത്സ രംഗത്ത് മികച്ച കേന്ദ്രമായി വളരുമെന്നാണ് പ്രതീക്ഷ. നേത്ര ചികിത്സക്ക് 30 കിടക്കകളും ജനറൽ വിഭാഗത്തിന് 10 കിടക്കകളും യോഗ, പ്രകൃതി ചികിത്സ വിഭാഗത്തിന് 10 കിടക്കകളും ഉണ്ടാകും.

ചാലക്കുടി നഗരസഭ അനുവദിച്ച 60 സെന്റ് ഭൂമിയിൽ കേന്ദ്ര സർക്കാറിന്റെ നാഷനൽ ആയുഷ് മിഷൻ ഫണ്ടിൽനിന്നനുവദിച്ച 11 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം ഒരുക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പ് നിർമിക്കുന്ന ആശുപത്രി മന്ദിരത്തിനായി അഞ്ചുസെന്റ് ഭൂമി കൂടി നഗരസഭ അനുവദിച്ചിരുന്നു.

കൂടാതെ 10 സെന്റ് ഭൂമി കൂടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയിലാണ്. സൗകര്യത്തിനായി ദേശീയപാതയിൽനിന്ന് നേരിട്ട് പ്രവേശന മാർഗം ഒരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക്ഷയരോഗികളിൽ കൂടുതൽ പുരുഷൻമാർ

ക്ഷയരോഗികളിൽ കൂടുതൽ പുരുഷൻമാർ

കാസർകോട്: ജില്ല പൂർണമായും ക്ഷയരോഗമുക്തമായില്ല. 752 രോഗികളാണ് ജില്ലയിലുള്ളത്. അതിൽ 497 പുരുഷന്മാരും 255 സ്ത്രീകളുമാണ്. കൂടുതൽ യാത്രകൾ നടത്തുന്നവരും പുകവലിക്കുന്നതും പുരുഷന്മാരായതുകൊണ്ടാണ് രോഗം കൂടാൻ കാരണമെന്ന് ജില്ല മെഡിക്കൽ ഓഫിസ് പ്രസ് ക്ലബിൽ നടത്തിയ ശിൽപശാലയിൽ വ്യക്തമാക്കി. രോഗം ആർക്കും

ജീവനാണ്, ശ്രദ്ധ വേണം

ആരോഗ്യകരമായ ജീവിതശൈലി ഒരു മനുഷ്യനെ ആരോഗ്യവാനും ഊർജസ്വലനുമായി നിലനിർത്താനും അതുവഴി രോഗങ്ങൾക്കുള്ള സാധ്യത കുറക്കാനും സഹായിക്കുന്നു. എന്നാലിന്ന് നമ്മുടെ ജീവിതശൈലി പല രോഗങ്ങൾക്കും കാരണമാകുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ വരുമ്പോഴോ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോഴോ മാത്രമേ നാം നമ്മുടെ ജീവിതശൈലിയെക്കുറിച്ച് ആലോചിക്കാറുള്ളൂ. ജീവിതശൈലീരോഗങ്ങൾ

മഴക്കാല രോഗങ്ങൾ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴക്കാല രോഗങ്ങൾ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങള്‍. രോഗാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഈ രോഗങ്ങള്‍