ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്‍റെ ആറ് ആശുപത്രികൾ ന്യൂസ് വീക്ക് പുറത്തുവിട്ട 2023ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും ആശുപത്രികളാണ് നേട്ടം കൈവരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അറിയിച്ചു. ഗുണനിലവാരത്തിലും രോഗീ പരിചരണത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ആശുപത്രികളുടെ പട്ടികയാണ് ന്യൂസ് വീക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ദുബൈയിലെ മന്‍ഖൂല്‍, അല്‍ ഖിസൈസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആസ്റ്റര്‍ ഹോസ്പിറ്റലുകൾ, ദുബൈയിലെ മെഡ്‌കെയര്‍ വിമണ്‍ ആൻഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍, ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികൾ. ആഗോള ഡേറ്റ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ന്യൂസ് വീക്ക് നടത്തിയ സമഗ്ര വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച ആരോഗ്യ പരിചരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം, 28 രാജ്യങ്ങളില്‍നിന്നുള്ള 2,300ലധികം ആശുപത്രികള്‍ മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസ് വീക്കിന്‍റെ അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ

ആരോഗ്യ ജീവിതത്തിന് ഈ 10 മന്ത്രങ്ങൾ മനസ്സിലോർത്തോളൂ

‘ആരോഗ്യം തന്നെ സമ്പത്ത്’. കേട്ടു തഴമ്പിച്ചു അല്ലേ?. രോഗങ്ങൾ, അതും ജീവന് ആപത്കരമായ രോഗങ്ങൾ സർവസാധാരണമായ ഈ കാലഘട്ടത്തിൽ ആരോഗ്യം എന്നത് ലക്ഷ്വറിയായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങൾ പുതുമയല്ലാതെയായി. ഇരുപതുകളിലും മുപ്പതുകളിലും പോലും ഹൃദ്രോഗവും സ്ട്രോക്കും വൃക്ക പ്രശ്നങ്ങളും കരൾരോഗങ്ങളും മാനസികാരോഗ്യ

പ്രമേഹം: നാം മനസ്സിലാക്കേണ്ടത്

പ്രമേഹത്തെ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ബോധവത്കരിക്കാനും മെച്ചപ്പെട്ട പ്രതിരോധത്തിനും രോഗനിർണയത്തിനും രോഗപരിപാലനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുമായാണ് നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ലോകത്ത് പ്രമേഹരോഗമുള്ളവർ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 2019ലെ അമേരിക്കൻ ഡയബറ്റിക് ഫെഡറേഷൻ കണക്കുപ്രകാരം 425 ദശലക്ഷം

ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും. വാക്സിൻ നിർമിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന ബവേറിയൻ നോർഡിക് എന്ന കമ്പനി അറിയിച്ചു. വാക്സിൻ നിർമാണത്തിന്റെ സാങ്കേതികവിദ്യയായിരിക്കും കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുക. ബവേറിയൻ നോർഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ്