കൊല്ലം: പകർച്ചപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകുമ്പോഴും ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധന. പനി ബാധിച്ച് കഴിഞ്ഞ ദിവസം 639 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. എട്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള 34 പേരുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി -അഞ്ച്, ഓച്ചിറ -ഒന്ന്, തഴവ -ഒന്ന്, തൊടിയൂർ -ഒന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. ഇടവിട്ടുള്ള മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശം നൽകിയിട്ടുണ്ട്. മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഗ്രാമീണ മേഖലയിലടക്കം കൊതുകുശല്യം വർധിപ്പിക്കുന്ന സാഹചര്യമാണ്.

https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket/

ജില്ലയിൽ പ്രധാന റോഡുകളുടെ വശങ്ങളിലുള്ള ഓടകൾപോലും വെള്ളം ഒഴുകിപ്പോകാതെ മാലിന്യം നിറഞ്ഞ നിലയിലാണ്. ഓട ശുചീകരണ പ്രവർത്തനങ്ങൾ നടന്ന ഇടങ്ങളിൽതന്നെ കോരിവെച്ച മാലിന്യം മഴ പെയ്തപ്പോൾ തിരികെ ഓടയിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയുണ്ടായി.

നഗരസഭകളും പഞ്ചായത്തുകളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, മിക്ക പഞ്ചായത്തുകളിലും ശുചീകരണം നാമമത്രമായിരുന്നു.

കൊതുകു നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായ നടപടി ശക്തിപ്പെടുത്തുന്നതിന് വീടുകൾ കയറി ഇറങ്ങിയുള്ള ഹെൽത്ത് വിഭാഗത്തിന്‍റെ സന്ദർശനവും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായില്ല. പനി പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ ചെറിയ അളവ് വെള്ളത്തില്‍പോലും മുട്ടയിട്ട് പെരുകുന്നവയാണ്. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗമായി ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

പനിയിൽ വിറച്ച് തിരുവനന്തപുരം; ഒരാഴ്ചക്കിടെ ചികിത്സ തേടിയത് ഏഴായിരത്തിലേറെ പേർ

പനിയിൽ വിറച്ച് തിരുവനന്തപുരം; ഒരാഴ്ചക്കിടെ ചികിത്സ തേടിയത് ഏഴായിരത്തിലേറെ പേർ

തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ ഏഴായിരത്തിലേറെ പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ദിവസവും പുതുതായി ആയിരത്തിലധികം പേർ പനിമൂലം ചികിത്സ തേടുന്ന സാഹചര്യമാണ്. നൂറിനടത്ത് പേർക്ക് കിടത്തി ചികിത്സ വേണ്ടിവരുന്നു. ഡെങ്കിപ്പനിയും ആശങ്കപ്പെടുത്തുന്ന വിധം

കോളറ ലക്ഷണം; ബംഗളൂരുവിൽ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും

പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയ ധമനികളിലെ ബ്ലോക്കുകൾ, വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം ഹൃദയമിടിപ്പിലുണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾ ഇപ്പോൾ ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാം മനുഷ്യശരീരത്തിൽ ഏറ്റവും