അൽഖോബാർ: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കൺ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) baby-syndrome ബാധിച്ച കുട്ടികളിൽ നാലിലൊന്നുപേർക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോർട്ട്. രോഗം അതിജീവിച്ചവർക്ക് സിൻഡ്രോം ബാധിച്ചതിന്റെ ഫലമായി മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതായും സൗദിയിൽ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.

അഞ്ച് സെക്കൻഡ് നീളുന്ന കുലുക്കത്തിൽനിന്ന് ‘ഷേക്കൺ ബേബി സിൻഡ്രോം’ ഉണ്ടാകാം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി സിൻഡ്രോം സംഭവിക്കുന്നത്. എന്നാൽ, അഞ്ച് വയസ്സുവരെയുള്ള കുട്ടികളിൽ ഇത് കാണപ്പെടുന്നു.

കുഞ്ഞുങ്ങൾ കരച്ചിൽ നിർത്താതെ വരുമ്പോൾ രക്ഷിതാവോ പരിചാരകരോ ദേഷ്യമോ നിരാശയോ മൂലം അവരെ അമിതമായി കുലുക്കുമ്പോഴാണ് സിൻഡ്രോം സാധാരണയായി സംഭവിക്കുന്നത്. അക്രമാസക്തമായി കുലുക്കുമ്പോൾ കുഞ്ഞുങ്ങളുടെ തലച്ചോർ തലയോട്ടിക്ക് നേരെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കും.

ഇത് ചതവ്, നീർവീക്കം, മോട്ടോർ വൈകല്യം, അപസ്മാരം, അന്ധത, വാരിയെല്ല് ഒടിവ്, തലയോട്ടിയിലും ഉള്ളിലും രക്തസ്രാവം എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചില കേസുകളിൽ മരണവും സംഭവിക്കും. കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഗുരുതരമായ പീഡനമായാണ് ഇത് കണക്കാക്കുന്നത്.

കാരണങ്ങളില്ലാതെ കുട്ടിയുടെ നിരന്തരമായ കരച്ചിൽ, പരിഭ്രാന്തി മൂലം കരയുന്ന കുട്ടിയെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയാത്തത്, കുഞ്ഞിനെ ആവർത്തിച്ച് കുലുക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ അജ്ഞത, മാതാപിതാക്കളുടെ മാനസിക സമ്മർദം എന്നിവയാണ് പ്രധാനമായും സിൻഡ്രോമിന് കാരണമായി പറയപ്പെടുന്നത്.

കുഞ്ഞുങ്ങളിൽ ആവർത്തിച്ചുള്ള ഛർദി, കരച്ചിൽ, ബലഹീനത, കാഴ്ചക്കുറവ്, ഹൃദയാഘാതം, ബോധക്ഷയം, ഓക്കാനം, മുലയൂട്ടൽ നിരസിക്കൽ, വിശപ്പില്ലായ്മ എന്നിവ എസ്.ബി.എസ് ലക്ഷണങ്ങളാണ്. സിൻഡ്രോം തടയുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചൈൽഡ് സപ്പോർട്ട് ലൈൻ 116111ൽ ബന്ധപ്പെടാൻ ദേശീയ കുടുംബസുരക്ഷ പരിപാടി അമ്മമാരോടും കുടുംബങ്ങളോടും ആവശ്യപ്പെട്ടു.

അമേരിക്കയിൽ ഓരോ വർഷവും 1,000 മുതൽ 3,000 വരെ കുട്ടികൾ എസ്.ബി.എസ് അനുഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. അമേരിക്കയിൽ എസ്‌.ബി.‌എസ് ഇരകളുടെ ആശുപത്രിയിലെയും തുടർപരിചരണത്തിന്റെയും ചെലവ് ഓരോ വർഷവും 1.2 മുതൽ 1600 കോടി ഡോളർ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ രോഗങ്ങളും കാൻസറും കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നടത്തുന്ന ക്യാമ്പുകൾക്ക് തൽക്കാലം നിയന്ത്രണം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗരേഖ പുറപ്പെടുവിച്ച ശേഷം തദ്ദേശവകുപ്പ് നിർദേശം നൽകും. കാൻസർ നിർണയത്തിനും പരിശോധനക്കും വ്യവസ്ഥാപിത രീതിയുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്

പുക ശ്വസിക്കുന്നുണ്ടോ? കരുതിയിരിക്കണം

ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി), ശ്വസനനാളികള്‍ ചുരുങ്ങി വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതും ഗുരുതരമായാല്‍ മരണകാരണമാകുന്നതുമായ രോഗാവസ്ഥ. ഈ അസുഖം ബാധിച്ചവർക്ക് ദീര്‍ഘകാല അസ്വസ്ഥതകൾ നേരിടേണ്ടിവരും. ഇത് വിട്ടുമാറാതെ തുടരുന്നതിനാല്‍ കൃത്യമായ ചികിത്സയും നിരന്തര പരിചരണവും അത്യാവശ്യമാണ്. രോഗബാധിതരില്‍ ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത

എന്താണ് ട്രോമ ? എങ്ങനെ പുറത്തുകടക്കാം?

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നമുക്കുണ്ടായ അനിഷ്ടകരമായ, ഭയപ്പെടുത്തുന്ന അനുഭവങ്ങളുടെ ഓര്‍മ്മകള്‍ പിന്നീട് എപ്പോഴെങ്കിലും ട്രിഗര്‍ ചെയ്യപ്പെടുന്നതിനെയാണ് ട്രോമ എന്ന് പറയുന്നത്. അത് ജീവിതം ദുഷ്‌ക്കരമാക്കുന്നു. പലപ്പോഴും ട്രോമ അനുഭവിച്ചവര്‍ ആ അനുഭവത്തെക്കുറിച്ച് ആരോടും തുറന്നു സംസാരിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അവരനുഭവിക്കുന്ന പ്രശ്‌നം ട്രോമയാണ്