കൊല്ലം: ഇടവിട്ട് പെയ്യുന്ന മഴക്കൊപ്പം ജില്ലയിൽ പനിബാധിതരും കൂടുന്നു. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് 368 പേർ ചികിത്സ തേടി. കടുത്ത പനിയുള്ള 12 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. ഏഴുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയ 25 പേരുടെ സാമ്പ്ൾ പരിശോധനക്കയച്ചു. തഴവ, മൈനാഗപ്പള്ളി, ഓച്ചിറ, തെക്കുംഭാഗം, വള്ളിക്കാവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ കൊതുകുനശീകരണമടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊല്ലം: കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.എസ്. ഷിനു അറിയിച്ചു. പനിയോടൊപ്പം തലവേദന, കണ്ണിനുപിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം.

തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണം.

ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈഡിസ് കൊതുകുകള്‍ വീട്ടിനകത്തും സമീപവുമാണ് പ്രജനനം നടത്തുന്നത്. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം.

seven-more-people-have-dengue-and-25-people-have-symptoms

Leave a Reply

Your email address will not be published. Required fields are marked *

Explore More

അനാവശ്യ ചികിത്സകൾ തടയാൻ നടപടി; ഓട്ടിസം ചികിത്സയിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കരുതെന്ന് ആരോഗ്യ മിഷന്‍റെ മുന്നറിയിപ്പ്

അനാവശ്യ ചികിത്സകൾ തടയാൻ നടപടി; ഓട്ടിസം ചികിത്സയിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കരുതെന്ന് ആരോഗ്യ മിഷന്‍റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഓട്ടിസം ചികിത്സയിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കരുതെന്ന് ആശുപത്രികൾക്കും ഡോക്ടർമാർക്കും മുന്നറിയിപ്പ് നൽകി ദേശീയ ആരോഗ്യ മിഷൻ. ശരീരത്തിലെ പ്രത്യേക കോശങ്ങളായ സ്റ്റെം സെല്ലുകളെ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് സ്റ്റെം സെൽ തെറാപ്പി. വിവിധ തരം കോശങ്ങളുടെ വളർച്ചക്കും കേടുപാടുകളുള്ള

നേതാവാകാം, നേതൃത്വശേഷി വളര്‍ത്താം

നേതാവ് എന്നതുകൊണ്ട് രാഷ്ട്രീയക്കാരന്‍ / രാഷ്ട്രീയക്കാരി എന്നല്ല ഉദ്ദേശിക്കുന്നത്. തന്നോടൊപ്പമുള്ള വലുതോ ചെറുതോ ആയ ഒരു ഗ്രൂപ്പിനെ വിജയകരമായി മുന്നോട്ടുനയിക്കുന്നവരെയാണ് യഥാര്‍ത്ഥ നേതാവ് എന്ന് വിളിക്കാവുന്നത്. അതൊരു രാഷ്ട്രീയക്കാരനോ, കമ്പനി സി ഇ ഒ യോ, സിനിമാ സംവിധായകരോ ആരുമാവാം. ഒരു

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്- വീണ ജോര്‍ജ്

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്- വീണ ജോര്‍ജ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം