കോഴിക്കോട്: നിപ ബാധിതർക്കായുള്ള മോണോക്ലോണൽ ആന്‍റിബോഡി കേരളത്തിലെത്തിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

അതിന്‍റെ സ്റ്റബിലിറ്റി സംബന്ധിച്ച കാര്യങ്ങൾ കേന്ദ്രത്തിന്‍റെ വിദഗ്ധ കമ്മിറ്റിയുമായി ചർച്ച നടത്തിയെന്നും വിദഗ്ധ കമ്മിറ്റി തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ചർച്ച നടന്നു.

അതേസമയം, ആറംഗ കേന്ദ്രസംഘം കോഴിക്കോട് എത്തി. ജില്ല കലക്ടർ എ. ഗീതയുമായി കൂടിക്കാഴ്ച നടത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി നൽകി. പ്രഫഷണൽ കോളജുകൾ ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മദ്രസ, അംഗൻവാടി എന്നിവക്കും അവധി ബാധകമാണ്. യൂനിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്നും ജില്ല കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്കാണ് രോഗബാധ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയ

മദ്യപാനം ഏഴുതരം അർബുദങ്ങളുണ്ടാക്കും; മദ്യക്കുപ്പികൾക്ക് പുറത്ത് അപകട ലേബൽ നിർബന്ധമാക്കണമെന്ന് ആവശ്യം

മദ്യപാനം ഏഴുതരം അർബുദങ്ങളുണ്ടാക്കും; മദ്യക്കുപ്പികൾക്ക് പുറത്ത് അപകട ലേബൽ നിർബന്ധമാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: ഏഴുതരം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടർന്ന്, സിഗരറ്റിലെ ലേബലുകൾക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാധ്യതയുള്ള മുന്നറിയിപ്പ് നൽകണമെന്ന് യു.എസിലെ വിദഗ്ധ ഡോക്ടർമാർ. യു.എസിൽ പ്രതിവർഷം 100,000 കാൻസർ കേസുകളിലേക്കും 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകടശീലത്തെ കുറിച്ച്

ഇടുക്കി ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; പകർച്ചവ്യാധികളെ പുറത്താക്കാൻ നടപടി

തൊടുപുഴ: പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി കേസുകൾ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതിനിടെ വേനൽമഴകൂടി എത്തിയതോടെ പകർച്ചവ്യാധികൾ വീണ്ടും പിടിമുറുക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധികൾ തടയാനുള്ള നടപടികളും