മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി, ജില്ല കലക്ടർ വി.ആർ. പ്രേം കുമാറിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യത്തെ നേരിടാനായി കർമ്മ പദ്ധതി തയാറാക്കി.

യോഗത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പകൾ, മഞ്ചേരി മെഡിക്കൽ കോളേജ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊലീസ്, ആയുഷ്, ഹോമിയോ, വനിതാ-ശിശു വികസന വകുപ്പ്, ഐ.സി.ഡിഎസ് തുടങ്ങിയവയുടെ വകുപ്പ് മേധാവികൾ പങ്കെടുത്തു.

നിപ രോഗ പ്രതിരോധ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസിൽ പ്രത്യേക നിപ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചു. രോഗ ലക്ഷണങ്ങളോ സമ്പർക്ക സാധ്യതയുള്ളവരോ സംശയനിവാരണത്തിനോ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 04832734066. കൂടാതെ അടിയന്തിര സാഹചര്യം നേരിടാനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ആരംഭിച്ചിട്ടുണ്ട്. 108 ആംബുലൻസ് സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

2018ൽ മലപ്പുറത്ത് നിപ രോഗബാധയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കർശന സുരക്ഷ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിൽ 12 വയസ്സുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രത നിർദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട്‌ഫോണുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. നമ്മുടെ ശരീരത്തിന്‍റെയും ചിന്തകളുടെയുമെല്ലാം അവിഭാജ്യ ഘടകമായി ഫോൺ മാറിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ നമുക്ക് നൽകുന്ന സൗകര്യങ്ങളും വിനോദങ്ങളുമെല്ലാം വളരെയേറെയാണെങ്കിലും അമിതമായ ഫോൺ ഉപയോഗം അത്ര നല്ലതല്ല. ‘മൊബൈൽ ഫോൺ അഡിക്ഷൻ’ എന്നത് പുതിയ കാലത്തെ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ. ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു

കോവിഡ് മരണം; എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് മരണം; എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് ആരോഗ്യവകുപ്പ്

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്ഥാനത്തെ എല്ലാ ക്രിമറ്റോറിയങ്ങളിലും സംസ്കരിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് ബാധിച്ചു മരിച്ചയാളെ സംസ്കരിക്കാൻ ബംഗളൂരുവിലെ ക്രിമറ്റോറിയങ്ങളിൽ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് മരണം ബാധിച്ചവരെ സംസ്കരിക്കാൻ നിലവിൽ കർണാടകയിൽ