തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഈ മാസം 24വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേരളത്തിൽ മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നതിനെ തുടർന്നാണീ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി.

19 കമ്മിറ്റികൾ രൂപവൽകരിച്ചാണ് നിപ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ഐ.സി.എം.ആർ വിമാന മാർഗം ആന്റിബോഡി എത്തിച്ചിട്ടുണ്ട്. ഇതിനിടെ, നിപ ബാധിതരെന്ന് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 18 സാമ്പിളുകളിൽ മൂന്ന് എണ്ണം പൊസിറ്റീവ് ആയി. നിലവിൽ 789 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. 157 ആരോഗ്യ പ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. 13 പേർ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില അതേപടി തുടരുകയാണ്.

ഓൺലൈനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി, ആരോഗമന്ത്രി എന്നിവർ പുറമെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എം.ബി. രാജേഷ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, കോഴിക്കാട് ജില്ലാ കലക്ടർ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആശങ്കയായി മലപ്പുറം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം

ആശങ്കയായി മലപ്പുറം ജില്ലയിലെ  മഞ്ഞപ്പിത്ത വ്യാപനം

 ഇടക്കിടെ പെയ്യുന്ന മഴക്കൊപ്പം പൊതു ജലാശയങ്ങള്‍ മലിനമാകുന്നത് ജില്ലയില്‍ കടുത്ത ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തിലുള്ള വെള്ളം ഉപയോഗിക്കുന്നതിനെ തുടര്‍ന്നാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്. ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ പ്രതിവാരം പത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ

പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിൽ

ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി

അറിയണം, പ്രതിരോധിക്കണം പ്രമേഹ പാദരോഗം

പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രമേഹരോഗികളിൽ പാദരോഗ സാധ്യത 20 ശതമാനവും ആശുപത്രിയിൽ