ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ കേസുകളിൽ 57 ശതമാനവും പുകയില ഉപയോഗത്തിന്റെയോ മദ്യപാനത്തിന്റെയോ ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണ് സംഭവിച്ചത്.

2014 ജൂലൈ മുതൽ 2024 ജൂലൈ വരെ രാജ്യത്തുടനീളം പത്തു വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. രോഗബാധിതരിൽ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണെന്നും ഗവേഷണം കണ്ടെത്തി.

58.9 ശതമാനം രോഗികൾക്കും മറ്റൊരു അസുഖത്തോട് അനുബന്ധമായി ഇത് വരുന്നുവെന്നും അവരിൽ 30 ശതമാനം പേർ ഒന്നിലധികം രോഗാവസ്ഥകളാൽ ബുദ്ധിമുട്ടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനവിധേയമാക്കിയ 282 രോഗികളിൽ (54.7 ശതമാനം) പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയതായും 233 പേർക്ക് (45.3 ശതമാനം) അർബുദം തീവ്രമായ ഘട്ടത്തിലെത്തിയെന്നും പഠനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.ഐ.വി പ്രതിരോധ മരുന്ന് വിജയം

എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിൽ ആശാവഹമായ പുരോഗതി കൈവരിച്ചതായി ശാസ്ത്രലോകം. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി അണുബാധയില്‍നിന്ന് പൂർണ പ്രതിരോധം കൈവരിക്കാനാകുമെന്ന് മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി അണുബാധ നിലവില്‍ ഇല്ലാത്ത,

ചിക്കൻപോക്സിനെ സൂക്ഷിക്കുക

വേനൽകാലമായതോടെ പകർച്ചവ്യാധികളും വ്യാപകമായിരിക്കുകയാണ്. ചിക്കൻപോക്സ് പടർന്നുപിടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നു ആരോഗ്യവകുപ്പ്. വേരിസില്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാവുന്ന ചിക്കൻപോക്സ് കുട്ടികൾക്ക് വരുന്ന ഒരു സാധാരണ അസുഖമായാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും ദിവസങ്ങളുടെ പ്രയാസങ്ങൾക്കും ഔഷധസേവക്കും ശേഷം ഭേദമാവുകയും ചെയ്യും. എന്നാൽ,

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം