തിരുവനന്തപുരം: മരുന്ന് വാങ്ങിയതിലെയും ഇൻഷുറൻസിൽ സൗജന്യ ചികിത്സ അനുവദിച്ചതിലെയും കുടിശ്ശിക തീർക്കുന്നതോടെ ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതം കാലിയാകും. പകർച്ചവ്യാധികളടക്കം ഗുരുതര വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ അടുത്ത സാമ്പത്തികവർഷം കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 2025-26 വർഷത്തേക്കുള്ള ബജറ്റിൽ ആരോഗ്യ മേഖലക്കുള്ള വകയിരുത്തൽ 2782 കോടി രൂപയാണ്.

കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം ഇനങ്ങളിലെ ഇതുവരെയുള്ള കുടിശ്ശിക 2317 കോടി രൂപയാണ്. ഇത് കൊടുത്തുതീർത്താൽ പിന്നെ ബജറ്റിൽ ശേഷിക്കുന്നത് 464 കോടി മാത്രം. ഈ തുക കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികൾ ഒരു വർഷം പ്രവർത്തിക്കേണ്ടത്. നടപ്പുസാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ പ്രഖ്യാപിച്ചതും അനുവദിച്ചതുമായ തുകകൾ കണക്കിലെടുമ്പോൾ നെഞ്ചിടിപ്പ് വീണ്ടും കൂടും.

2024-24 വർഷത്തേക്കുള്ള ബജറ്റിൽ 2728 കോടി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ചത് 2137 കോടി രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കുടിശ്ശിക തീർക്കാൻ ബജറ്റ് വിഹിതത്തിന് പുറമേ 180 കോടി കൂടി അധികം കണ്ടെത്തേണ്ടി വരും. കാരണ്യ ഇൻഷുറൻസ്, കാരുണ്യ ബനവലന്‍റ് ഫണ്ട് അടക്കം വിവിധ പദ്ധതികളിലായി സർക്കാർ ആശുപത്രികൾക്ക് കൊടുക്കാനുള്ളത് 1354 കോടിയാണ്. കാരുണ്യ ഇൻഷുറൻസ് ഇനത്തിൽ സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശ്ശിക 269 കോടിയുണ്ട്. കെ.എം.എസ്.സി.എൽ വഴി മരുന്നുവാങ്ങിയ ഇനത്തിൽ കമ്പനികൾക്ക് നൽകേണ്ടത് 693 കോടിയും.

നിലവിൽ പല സർക്കാർ ആശുപത്രികളും മരുന്നുക്ഷാമത്തിന്‍റെ പിടയിലാണ്. ആശുപത്രി വികസന ഫണ്ടിൽ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകൾക്കുള്ള കോടികളുടെ കുടിശ്ശിക സർക്കാർ തിരിച്ചടക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് ഉയർന്ന നിരക്കായതിനാൽ സർക്കാർ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ കണക്ക്. ഇത്തരത്തിൽ സങ്കീർണ സാഹചര്യത്തിലാണ് ബജറ്റ് വിഹിതത്തിലെ കുറവ് വെല്ലുവിളിയാവുക

Leave a Reply

Your email address will not be published. Required fields are marked *

Explore More

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം

കുറ്റ്യാടി: രക്തരോഗം ബാധിച്ച അർജുന്റെ ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ റീ പ്ലാന്റേഷൻ ശസ്ത്രക്രിയക്കായി മൂലകോശദാതാവിനെ തേടി കുടുംബം. പരേതനായ അഡ്വ. മോഹൻദാസിന്റെയും കരണ്ടോട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകനാണ് അപൂർവ രോഗം ബാധിച്ചത്. പതിനായിരം മുതൽ 10

20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം

20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം

‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷ്യവിഷബാധയെ സംബന്ധിക്കുന്ന വിഡിയോകൾ അടുത്തിടെ ടിക് ടോക്കിൽ വൈറലായിരുന്നു. 2008-ൽ 20 വയസ്സുള്ള വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഈ ഭക്ഷ്യവിഷബാധ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച്

ആവശ്യമോ ഇത്ര പ്രോട്ടീൻ!; കൂടിയാലെന്താ കുഴപ്പം ?

ആവശ്യമോ ഇത്ര പ്രോട്ടീൻ!;  കൂടിയാലെന്താ കുഴപ്പം ?

നമ്മുടെ ഡയറ്റിൽ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതിൽ സോഷ്യൽ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകൾ നിലനിർത്താനും കേടുപാട് തീർക്കാനും