കൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. കാമ്പയിൻ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് യോഗത്തില്‍ വിലയിരുത്തി.

പരിശോധന 9,81,657 വീടുകളിൽ

ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ 14 ദിവസമാണ് അശ്വമേധം 6.0 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. രണ്ടു വയസ്സിനു മുകളിലുള്ളവരിലാണ് പരിശോധന നടത്തുക.

ജില്ലയിലെ 9,81,657 വീടുകളിലും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളന്‍റിയര്‍മാര്‍ സന്ദര്‍ശിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ 381 സ്ഥലങ്ങളിലും പരിശോധന സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ കുഷ്ഠരോഗത്തിന് ചികിത്സയിലുള്ളത് 29 പേരാണ്. ഇതിൽ 15 പേരും മറ്റു സംസ്ഥാനക്കാരാണ്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ശിവപ്രസാദ്, അഡിഷനല്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡോ. കെ.ആര്‍. രാജന്‍ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

തെറ്റിദ്ധാരണകൾ ഒട്ടേറെ

കുഷ്ഠരോഗത്തെക്കുറിച്ച് നമുക്കിടയിൽ തെറ്റിദ്ധാരണകൾ ഏറെയുണ്ട്. കുഷ്ഠരോഗം സ്പർശനത്തിലൂടെ പകരും, ‍രോഗികളെ അകറ്റിനിർത്തണം എന്നിങ്ങനെയാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ, വായുവിലൂടെ പകരുന്ന രോഗമായതിനാൽ തൊടുന്നതിലൂടെ പകരില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗവുമല്ല. തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പര്‍ശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പരിധീയ നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.

ശരീരത്തിലെ ചെറിയ അസ്വാഭാവിക വെള്ളപ്പാടുകൾപോലും ചിലപ്പോൾ കുഷ്ഠരോഗത്തിലേക്കു നയിച്ചേക്കാം. എന്നാൽ, നേരത്തേ കണ്ടെത്തി ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാനുമാവും. രോഗത്തിന്‍റെ ഇൻകുബേഷൻ പിരീഡ് രണ്ടുമുതൽ അഞ്ച് വർഷം വരെയാണ്.

അതായത്, രോഗകാരിയായ മൈക്രോബാക്ടീരിയം ലെപ്രേ ശരീരത്തിൽ കയറിയാലും പെട്ടെന്നൊന്നും രോഗം തിരിച്ചറിഞ്ഞേക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി

കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി

തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ജനറൽ ആശുപത്രിയിൽ ജി ഗൈറ്റർ എത്തി. തളർവാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകൾ മൂലം ശരീരവും മനസ്സും ദുർബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലാണ് സഹായത്തിനായി ജി ഗൈറ്റർ പ്രയോജനപ്പെടുത്തുക. ഗൈറ്ററിന്റെ ഉദ്ഘാടനം കേരളീയം പരിപാടിയുടെ ഭാഗമായി

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

മലപ്പുറം: വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിക്കാത്ത മൂന്നു കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആെക 10 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചുപേർ രോഗ മുക്തരായി. ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ്. രോഗലക്ഷണം

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ
 ടിപ്സ്

ബില്ലിങ് കൗണ്ടറിലാകട്ടെ ഒ.പി ടിക്കറ്റെടുക്കാനുള്ള വരിയിലാകട്ടെ, നിങ്ങളുടെ പിന്നിലുള്ളയാളോട് മുന്നിലേക്ക് കയറി നിന്നുകൊള്ളാൻ പറഞ്ഞു നോക്കൂ. അയാളുടെ സന്തോഷം നിങ്ങളിലും സന്തോഷം നിറയ്ക്കും മരത്തിൽ നിന്നു വീഴുന്ന ഇലകളെ പിടിക്കാൻ നോക്കിയിട്ടുണ്ടോ? കേൾക്കുന്നത്ര എളുപ്പമല്ല, പക്ഷെ രസമാണ്.