ലോകത്തെ ലോക്ഡൗണിലാക്കിയ മഹാമാരിയായിരുന്നു കോവിഡ്-19. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് രണ്ടു മാസത്തിനുള്ളിൽ ലോകം മുഴുവൻ പടർന്നു. 2020 ജനുവരി 11നാണ് ലോകത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതും വുഹാനിലായിരുന്നു. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 41 പേരിലൊരാളായ ഒരു 61കാരൻ. അത്യസാധാരണമായ ന്യൂമോണിയയുടെ രൂപത്തിലാണ് അയാളെ മരണം കൊണ്ടുപോയത്. ലോകത്തെ ആശങ്കയുടെ മുൾമുനയിലേക്ക് നയിച്ച ആ മരണത്തിന് ഇന്നേക്ക് അഞ്ചുവർഷം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അതിനുശേഷം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത് 71 ലക്ഷം പേരാണ്. ഇത് വെറും ഔദ്യോഗിക കണക്ക്; യഥാർഥ മരണ സംഖ്യ ചുരുങ്ങിയത് ഒന്നേകാൽ കോടിയെന്നാണ് പല സംഘടനകളും വിലയിരുത്തിയിട്ടുള്ളത്.

ആകെ എത്ര മരണം?

ലോകത്ത് 77.7 കോടി ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. അഞ്ചുവർഷത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 70,79,587 എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാഷ് ബോർഡ് പ്രകാരമുള്ള കണക്ക്. ഇതിൽ 500 എണ്ണം കൂടാനും സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്- 12 ലക്ഷം. ബ്രസീലിൽ ഏഴുലക്ഷവും ഇന്ത്യയിൽ 5.34 ലക്ഷവുമാണ് മരണ സംഖ്യ.

എങ്ങും പോയിട്ടില്ല

കോവിഡ് ഇപ്പോഴുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2024 ഡിസംബർ 22 മുതലുള്ള ഏഴു ദിവസത്തിനിടെ, ലോകത്ത് 36,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് തൊട്ടുമുമ്പുള്ള കോവിഡ് കേസിനെക്കാൾ 13,539 എണ്ണം കുറവാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 1.88 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. നവംബറിൽ ഇത് 1.81 ലക്ഷം ആയിരുന്നു. അഥവാ, ലോകത്ത് കോവിഡ് കേസുകൾ നിലച്ചിട്ടില്ല. എന്നാൽ, നന്നേ കുറഞ്ഞു.

�2024ലെ അവസാന ആഴ്ചയിൽ ലോകത്ത് 455 പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ അത് 570 ആയിരുന്നു. ഒരു മാസത്തിനിടെ 2307 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നവംബറിൽ 2944 ആണ് കോവിഡ് മരണം. ഇപ്പോഴും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ഡിസംബറിൽ അവിടെ 1700 പേർ മരിച്ചു; ഇന്ത്യയിൽ ഒരാളും.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

നടപടിയില്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോഴിക്കോട്: ഗുരുതര പിഴവുകൾ ആവർത്തിക്കുമ്പോഴും ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് അമാന്തം കാണിക്കുന്നത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യു പീഡനവും ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവെച്ച സംഭവവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, അവയവം മാറി ശസ്ത്രക്രിയ

മനസ്സിനെ മനസ്സിലാക്കാം

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’ അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം

ഡെങ്കിപ്പനി തടയാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ് അക്കൗണ്ടിലൂടെയാണ് കൊതുക് നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ