വാഷിങ്ടൺ: എച്ച്.പി.എം.വി വൈറസ് രോഗബാധ ആശങ്കയുണ്ടാക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ബുധനാഴ്ചയാണ് ചൈനയിലെ വൈറസ് ബാധയെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അസാധാരണമായ രോഗവ്യാപനം ചൈനയിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

വൈറസിന്റെ വ്യാപനം മൂലം ചൈനയിൽ ആരോഗ്യസംവിധാനങ്ങൾ തകർന്നു പോയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ എച്ച്.എം.പി.വി വൈറസിന്റെ ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത രീതിയിലുള്ള രോഗബാധ ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതർ അറിയിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ കുറച്ച് ആളുകൾ മാത്രമേ ആശുപത്രിയിൽ ഉള്ളു. ഇപ്പോൾ എച്ച്.എം.പി.വി വൈറസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

നിലവിൽ യാത്ര, വ്യാപാര നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എച്ച്.എം.പി.വി പുതിയ വൈറസല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഡോക്ടറായ മാർഗരറ്റ് ഹാരിസ് പറഞ്ഞു. അതിന്റെ പേര് അസാധാരണമാണ്. എന്നാൽ പുതിയ വൈറസല്ല. 2001ലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ദീർഘകാലമായി മനുഷ്യരോടൊപ്പം വൈറസുണ്ട്. ശൈത്യകാലത്തും ശരത് കാലത്തുമാണ് വൈറസ് സാധാരണയായി പടരുക. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ തന്നെയാവും എച്ച്.എം.പി.വിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശ്വാസകോശ രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നാണ് ചൈനയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഏഴുപേർക്ക്കൂടി ഡെങ്കി, 25 പേർക്ക് രോഗലക്ഷണം

ഏഴുപേർക്ക്കൂടി ഡെങ്കി, 25 പേർക്ക് രോഗലക്ഷണം

കൊല്ലം: ഇടവിട്ട് പെയ്യുന്ന മഴക്കൊപ്പം ജില്ലയിൽ പനിബാധിതരും കൂടുന്നു. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് 368 പേർ ചികിത്സ തേടി. കടുത്ത പനിയുള്ള 12 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. ഏഴുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ

റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി വികസിപ്പിച്ചു

റിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന

ഒമ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ബീജം; ഒടുവിൽ ആൺകുഞ്ഞായി ജനനം

ഒമ്പത് വർഷം ശീതീകരിച്ച് സൂക്ഷിച്ച ബീജം; ഒടുവിൽ ആൺകുഞ്ഞായി ജനനം

പ്രതീകാത്മക ചിത്രം(എ.ഐ നിർമിതം) തിരുവനന്തപുരം: ശീതീകരിച്ച ചേംബറിൽ കാത്തിരുന്ന ബീജം ഒമ്പത് വർഷത്തിന് ശേഷം ആൺകുഞ്ഞായി പിറന്നു. പതിനെട്ടാം വയസിൽ വൃഷ്ണാർബുദം ബാധിച്ച യുവാവ് കാത്തുവെച്ച ബീജമാണ് പാറ്റൂരിലെ സമദ് ആശുപത്രിയിലെ ഐ.വി.എഫ് ചകിത്സയിലൂടെ വിജയംകണ്ടത്. ഐ.വി.എഫ് ചികിത്സരംഗത്ത് സജീവമായ സമദ്