മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി.

ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചത്. എക്സ്-റേ റിപ്പോർട്ട് കണ്ട് എല്ലാവരും ഞെട്ടി. ലോഹത്തിന്‍റെ ഒരു ചെറു സ്പ്രിങ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി. കൂടുതൽ വ്യക്തതക്കായി സി.ടി സ്കാനിനും വിധേയയായി 34കാരി. തുടർന്ന്, 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലും വിശകലനങ്ങളിലുമാണ് സംഭവം വ്യക്തമായത്. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചിരുന്നു. ത്രോംബോബോളിസത്തിൽനിന്ന് മുക്തി നേടാൻ ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ ഇത് നീങ്ങിയതാണെന്നും സ്ഥിരീകരിക്കപ്പെട്ടു.

‘എന്‍റെ ചിന്തകളും സങ്കടങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസിയാകണം. ഭയമോ നിരാശയോ ഇല്ല. ആരും ഏത് നിമിഷവും മരിക്കാം, നാളെ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല’ -യുവതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രതിരോധം ഊർജിതം; എയ്ഡ്സ് കേസുകൾ കുറയുന്നു

കോഴിക്കോട്: കേരളത്തിൽ പുതുതായി എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. പരിശോധന ഗണ്യമായി വർധിപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈവർഷം ഒക്ടോബർവരെ 1920271 പേരിൽ പരിശോധന നടത്തിയപ്പോൾ 1065 പേരിലാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. 2023ൽ 1687415 പേരെ പരിശോധനക്ക്

അമീബിക് മസ്തിഷ്കജ്വരം; രണ്ടുമാസത്തിനിടെ കൊല്ലം ജില്ലയിൽ മരിച്ചത് നാലുപേർ

അമീബിക് മസ്തിഷ്കജ്വരം; രണ്ടുമാസത്തിനിടെ ജില്ലയിൽ മരിച്ചത് നാലുപേർ

കൊല്ലം: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് ജില്ലയിൽ ശനിയാഴ്ച മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ നാലായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാലുപേർ ചികിത്സയ്ക്കിടെ മരണപ്പെടുകയും ചെയ്തതോടെ രോഗവ്യാപനം പൊതുജനാരോഗ്യ രംഗത്തും ജനങ്ങളിലുമുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. പട്ടാഴി

വൈദ്യശാസ്‌ത്രത്തിന് മുന്നിൽ കാൻസർ അടിയറവ് പറയുന്നു. കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ

വൈദ്യശാസ്‌ത്രത്തിന് മുന്നിൽ കാൻസർ അടിയറവ് പറയുന്നു. കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങൾ

അടുത്തകാലം വരെ മനുഷ്യരാശിക്ക് മുന്നിൽ അതിശക്തമായ വെല്ലുവിളി ഉയർത്തുകയും മാറാരോഗം എന്ന ഗണത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്ന കാൻസർ അഥവാ അർബുദം വൈദ്യശാസ്‌ത്ര മുന്നേറ്റത്തിനു മുന്നിൽ അടിയറവ് പറഞ്ഞുതുടങ്ങിയതിന്‍റെ സൂചനകളാണ് ഇപ്പോൾ ഉയർന്നുകാണുന്നത്. ഏതാനും വർഷമായി കാൻസർ ചികിത്സാ രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ