ഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഗവേഷകർ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഏകാന്തത കൂടുതല്‍ ബാധിക്കുന്നത്. 17 നും 29 നും ഇടയിൽ പ്രായമുള്ള 97 കോളജ് വിദ്യാർഥികളാണ് ടിയാൻജിൻ സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ ഭാഗമായത്.

ദിവസം 15 സിഗരറ്റ് പുകക്കുന്നതിന് സമാനമായ പ്രശ്‌നങ്ങളാണ് ഏകാന്തത ഉണ്ടാക്കുന്നത്. സാമൂഹിക ഒറ്റപ്പെടലിനെയും ഏകാന്തതയെയും കുറിച്ചുള്ള പല പഠനങ്ങളും മുതിര്‍ന്നവരെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്ക് മാത്രമല്ല ഏകാന്തതയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സാമൂഹിക സമ്മർദമുള്ള സാഹചര്യങ്ങളിൽ ഏകാന്തത ഹൃദയമിടിപ്പ് കുറക്കാൻ കാരണമാകും. ഇത് ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാത സാധ്യത എന്നിവയിലേക്കും നയിക്കും. ഏകാന്തതയുടെ ഏറ്റവും അപകടകരമായ അവസ്ഥ സ്വയം ഇല്ലാതാക്കലാണ്. താങ്ങാനാകാത്ത അവസ്ഥ ഏകാന്തതയിൽ ഉണ്ടാകുമ്പോഴാണ് അതിവൈകാരികതയുള്ള പലരും അത്മഹത്യയിലേക്ക് തിരിയുന്നത്. ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും ആവശ്യമായ പരിചരണം കൊടുക്കാനും ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണം.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബംഗളൂരുവിൽ കോളറ ലക്ഷണങ്ങളോടെ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് വെള്ളിയാഴ്ച രാത്രിയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ. ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു