കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംസ്) പടർന്നുപിടിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്. ഇത് സ്കൂളുകളിൽ ഹാജർനില കുറയാൻ വരെ ഇടയാക്കുന്നുണ്ട്.

ക്രിസ്മസ് പരീക്ഷക്കാലത്ത് രോഗം പടർന്നുപിടിക്കുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വർധിപ്പിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ തോതിലാണ് രോഗം പടർന്നുപിടിക്കുന്നത്.

വളരെ വേഗം പരക്കുന്ന രോഗമായതിനാൽ വ്യാപനപ്രതിരോധം പലപ്പോഴും ഫലപ്രദമാവുന്നില്ല. പാരാമിക്സോ ഇനത്തിൽപ്പെട്ട ആർ.എൻ.എ വൈറസാണ് മുണ്ടിവീക്കം ഉണ്ടാകുന്നത്. മുണ്ടിനീര്, താടവീക്കം, തൊണ്ടിവീക്കം, മംസ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ മൂന്നാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഉമിനീരടങ്ങിയ ശ്വാസകോശ സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് എകദേശം ഒരാഴ്ച വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം. പനി, തൊണ്ടവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്‌മ, ഭക്ഷണം ചവക്കുമ്പോൾ വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചെവിക്കു മുന്നിലുള്ള പരോട്ടിട് എന്ന ഉമിനീർ ഗ്രന്ഥിയുടെ വീക്കവും വേദനയും പ്രാധാന ലക്ഷണമാണ്.

പകരുന്നതെങ്ങനെ?

ജലദോഷവും കൊറോണയും പരക്കുന്നതുപോലെതന്നെയാണ് മുണ്ടിനീരും പകരുന്നത്. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാത്രമല്ല, രോഗി ഉപയോഗിച്ച തോർത്ത്, തൂവാല, പാത്രം, ഗ്ലാസ്, ടിഷ്യു പേപ്പർ എന്നിവയിലൂടെയും അസുഖം പകരാം.

ഈ അസുഖത്തിന് സങ്കീർണതകൾ താരതമ്യേന കുറവാണ്. കൗമാരക്കാരായ ആൺകുട്ടികളിൽ രോഗം ഗുരുതര പ്രത്യാഘാതങ്ങൾ വരുത്താൻ സാധ്യതയുണ്ട്. വന്ധ്യതക്കുവരെ കാരണമായേക്കാം. സെൻസറി ന്യൂറൽ ബധിരത ഉണ്ടാവാനും സാധ്യതയുണ്ട്. മുതിർന്നവരിലും പ്രായമേറിയവർക്കും വരാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങളും ശാരീരിക ലക്ഷണങ്ങളും (പ്രത്യേകിച്ച് വീർത്ത കവിളുകൾ) വഴി രോഗനിർണയം നടത്താൻ സാധിക്കും. രോഗലക്ഷണങ്ങൾ സാധാരണ ഒരാഴ്ചക്കുള്ളിൽ ശമിക്കുന്നതാണ്. മുണ്ടിനീരിന് പ്രത്യേക മരുന്ന് ആവശ്യമില്ല. ഒരു വൈറൽ രോഗമായതിനാൽ അനാവശ്യമായി ആന്റിബയോട്ടിക് ഉപയോഗിക്കരുത്. വേദന കുറക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ കൊടുക്കാം.

വീക്കവും വേദനയും കുറയുന്നതിനുവേണ്ടി ചൂടുപിടിക്കുകയോ, ഐസ് വെക്കുകയോ ചെയ്യുന്നത് ഫലപ്രദമാണ്. ധാരാളം വെള്ളം കുടിക്കണം, വിശ്രമം അനിവാര്യമാണ്. ഈ അസുഖം വന്നാൽ ചുരുങ്ങിയത് അഞ്ചു ദിവസം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.

കുട്ടികളെ സ്‌കൂളിൽ വിടരുത്. മുഖവും കൈകാലുകളും സോപ്പും വെള്ളവും കൊണ്ട് ഇടക്കിടെ കഴുകുന്നത് നല്ലതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മാസ്ക് വഴിയും ഈ രോഗം പടരുന്നത് തടയാൻ സാധിക്കും.

ഇവ ശ്രദ്ധിക്കാം

  • പ്രത്യേക മരുന്ന് ആവശ്യമില്ല.
  • അനാവശ്യമായി ആന്റിബയോട്ടിക് ഉപയോഗിക്കരുത്.
  • വേദന കുറക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ കൊടുക്കാം.
  • വീക്കവും വേദനയും കുറയുന്നതിന് ചൂടുപിടിക്കുകയോ, ഐസ് വെക്കുകയോ ചെയ്യാം.
  • ധാരാളം വെള്ളം കുടിക്കണം, വിശ്രമം അനിവാര്യം.
  • ചുരുങ്ങിയത് അഞ്ചു ദിവസം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൈറൽപനി ബാധിതരുടെ എണ്ണത്തിൽ വർധന; ജില്ലക്ക് പനിക്കുന്നു…

തൊടുപുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധന. വൈറൽപനിയെ തുടർന്ന് 3033 പേരാണ് ഈ ആഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തിയത്. ചുട്ടുപൊള്ളുന്ന പനി, ചുമ, വിറയൽ, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, വയറുവേദന, ഛർദി,

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ എപ്പോൾ?

കാൽമുട്ട് ശസ്ത്രക്രിയയുടെ ശരിയായ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു രോഗിയും കുടുംബവും ഡോക്ടറും ശരിയായ ഒരു തീരുമാനത്തിലൂടെ മുട്ടുമാറ്റിവെക്കൽ എന്ന പ്രക്രിയയിലേക്ക് കടക്കുന്നതാണ് രീതി. ഒരു രോഗിയുടെ ആർത്രൈറ്റിസ് വളരെ മോശമാകുന്ന അവസ്ഥയിലാണ് ഡോക്ടർ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ നിർദേശിക്കുന്നത് ചോദ്യത്തിനുള്ള

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

കോഴിക്കോട്: ചികിത്സയും രോഗനിർണയവും ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മാർഗങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വികസിപ്പിച്ചെടുത്തതായി ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ സജി എസ്. മാത്യു അറിയിച്ചു. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചാണ് ഡോ. ബിജോയ്‌ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതികവിദ്യ വികസിപ്പിച്ചത്. രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ രോഗനിർണയത്തിന്