നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിന് വഴക്കമുണ്ടാവാനും രോഗ സാധ്യത കുറക്കാനും ഇത് നിങ്ങളെ സഹായിക്കും. എന്നാൽ ശരീരഭാരം കുറക്കാനും മറ്റും ജിമ്മിൽ മണിക്കൂറുകൾ വർക്ക്ഔട്ട് ചെയ്യുന്നവർ സൂക്ഷിക്കണം. നിങ്ങൾക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്.

ഒരു ആവേശത്തിന് ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറം വർക്ക്ഔട്ട് നടത്തുകയും ചെയ്യുന്നത് പരിക്കുകൾക്കും പേശികളുടെ ബലം ക്ഷയിക്കാനും കാരണമാകും. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.

തീവ്രമായ ട്രെയിനിങ് സെഷന് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ വിശ്രമിക്കണം. വിശ്രമ വേളയിലാണ് ശരീരം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നത്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. അമിതമായ വ്യായാമം ഹൃദയപേശികളെ സമ്മർദത്തിലാക്കുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ശരീരത്തിലെ ഹോർമോണിന്റെ അളവ് സ്ഥിരമായി ഉയർന്നാൽ അത് ശരീരഭാരം വർധിപ്പിക്കും. ഉറക്കത്തെയും ദോഷകരമായി ബാധിക്കും.

സുരക്ഷിതമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് പ്രായം പ്രധാന ഘടകമാണ്. അതിനാല്‍ പ്രായമാകുമ്പോള്‍ വ്യായാമത്തിന്റെ തീവ്രത ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമമാണ് ശരീരത്തിന് ആവശ്യം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്സിനെ അടുത്തറിയാം, ജാഗ്രത പാലിക്കാം

എംപോക്സിനെ അടുത്തറിയാം, ജാഗ്രത പാലിക്കാം

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് (Monkey Pox) തീവ്രമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 2022ൽ എം

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും

ആരോഗ്യത്തോടെ എങ്ങനെ ഒരു അധ്യയന വർഷം മുന്നോട്ട് കൊണ്ടു പോകാം

കുട്ടികളെ സജീവമാക്കി വെക്കാനും വെല്ലുവിളികൾ നേരിടാൻ തയ്യാറുള്ളവരുമായി നിലനിർത്തുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും, ആസ്റ്റർ ക്ലിനിക്കുകളിൽ നിന്നുള്ള വിദഗ്ധർ, മാതാപിതാക്കളിലേക്ക് എത്തിക്കുന്നു. ഒരു സ്കൂൾ വർഷത്തിനായുള്ള ചെക്ക്‌ലിസ്റ്റ്, ഫുജൈറയിലെ ആസ്റ്റർ ക്ലിനിക്കിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രിക്സ് ഡോ. ഉമ്മർകുട്ടി അബ്ദുൾ നാസർ പുത്തൻ പുരക്കൽ