ആഹാരത്തിന് രുചി കൂട്ടുന്നതിൽ ഉപ്പ് പ്രധാന ഘടകമാണ്. മാത്രമല്ല ചില ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്. എന്നാൽ കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ഉപ്പിന്റെ അമിത ഉപയോഗം ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും.

ഉപ്പ് ധാരാളം അടങ്ങിയ അച്ചാറും ഉണക്കമീനും പാക്കറ്റ് ഫുഡും പതിവാക്കുന്നത് വയറിൽ കാൻസറുണ്ടാക്കും. ജനിതകമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹനനാള പ്രശ്നങ്ങളോ ഉള്ളവരോ അമിതമായി ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.

വൃക്കകൾക്കും തകരാറുകൾ സംഭവിക്കാം. ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ മൂത്രത്തിലൂടെ കൂടിയ അളവിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും ഓസ്റ്റിയോ പോറോസിസിന് കാരണമാകുകയും ചെയ്യുന്നു.

സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് രക്തക്കുഴലുകളിൽ സമ്മർദം കൂട്ടും. രക്തസമ്മർദം കൂടിയാൽ ഹൃദ്രോഗസാധ്യതയും കൂടുന്നു. പക്ഷാഘാതം, ഹൃദയത്തകരാറുകൾ എന്നിവക്കും സാധ്യതയുണ്ട്. ആഹാരത്തിൽ അധികമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ബൗദ്ധിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഇത് മറവിയിലേക്കും ഓർമശക്തിയുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടുകയും ചെയ്യും.

ആരോഗ്യത്തോടെയിരിക്കണമെങ്കിൽ നിശ്ചിത അളവിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. ഉപ്പുള്ള ലഘുഭക്ഷണങ്ങളും പ്രോസസ്‌ഡ്‌ ഫുഡും ഒഴിവാക്കണം. മുതിർന്നവർ ദിവസം അഞ്ച് ഗ്രാമിൽ താഴെയും കുട്ടികൾ മുതിർന്നവരെക്കാൾ കുറഞ്ഞ അളവിലും മാത്രമേ ഉപ്പ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി മൂന്ന് വഴികളിലൂടെ പകരുന്നു -വിഖായ

എച്ച്.എം.പി.വി മൂന്ന് വഴികളിലൂടെ പകരുന്നു -വിഖായ

റിയാദ്: ചൈനയിലുൾപ്പെടെ പടരുന്നു എന്ന് പറയപ്പെടുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ). സാധാരണഗതിയിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണിത്. ചുമ, തുമ്മൽ, അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് ഈ

അമീബിക് മെനിഞ്ചൈറ്റിസ്: വേണം കൂടുതൽ പഠനം

കോഴിക്കോട്: രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടും അത്യപൂർവ രോഗമാണ് എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് ആരോഗ്യ വകുപ്പ്. രോഗത്തിന്‍റെ ഉറവിടം, മുൻകരുതൽ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ മാർഗനിർദേശംപേലും നൽകാതെ ആരോഗ്യപ്രവർത്തകർ ഇരുട്ടിൽതപ്പുമ്പോൾ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന

പത്തനംത്തിട്ട ജില്ലയിൽ ഡെങ്കിപ്പനി കുറയുന്നില്ല

പത്തനംതിട്ട: ജില്ലയിൽ സാംക്രമിക രോഗങ്ങൾ കുറയുന്നില്ലെന്നാണ് കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്ട് സ്പോട്ടുകളും കണക്കുകൾ നൽകുന്ന സൂചന. പത്തനംതിട്ട നഗരത്തിൽ ഡെങ്കിപ്പനി കുറഞ്ഞിട്ടില്ല. മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ പിടിപെടാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നൽകി. ജില്ല വികസന