നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ പുഷ്പം പോലെയെടുത്തത്. മണിക്കൂറിൽ ഏറ്റവും കൂടുതൽ പുഷ് അപ് എടുത്ത വനിതയെന്ന നിലയിൽ ഗിന്നസ് ലോക റെക്കോഡിലും ഇവർ ഇടംപിടിച്ചു.

നേരത്തെ, ഏറ്റവും കൂടുതൽ നേരം അബ്ഡൊമിനൽ പ്ലാങ്ക് ചെയ്തും ഇവർ റെക്കോഡിട്ടിരുന്നു. അന്ന് നാല് മണിക്കൂർ 30 മിനിട്ട് 11 സെക്കൻഡ് സമയമാണ് ഇവർ പ്ലാങ്ക് ചെയ്തത്. ഈ റെക്കോഡിന് ശേഷമാണ് പുഷ് അപ് റെക്കോഡും സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് ഇവർ പറയുന്നു. 11ഉം 12ഉം വയസുള്ള കുട്ടികളുടെ മുത്തശ്ശി കൂടിയാണ് ഡോണ ജീൻ. ഹൈസ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഡോണ വിശ്രമജീവിതത്തിലാണിപ്പോൾ. 

റെക്കോഡ് പുഷ് അപ് നേട്ടം വിശദമായി വിഡിയോ റെക്കോഡ് ചെയ്തിരുന്നു. വെറും പുഷ് അപ് ഒന്നും പോര, കൃത്യമായി കൈമുട്ടുകൾ 90 ഡിഗ്രീയിൽ വളഞ്ഞുള്ള പുഷ് അപുകൾ തന്നെ ചെയ്യേണ്ടതുണ്ട്. ഇത് വിലയിരുത്താൻ പ്രത്യകം ആളുകളുമുണ്ടാകും.

ആദ്യ 20 മിനുറ്റിൽ 620 പുഷ് അപാണ് ഡോണ പൂർത്തിയാക്കിയത്. പിന്നീട് മിനിറ്റിൽ 20 പുഷ് അപുകളാക്കി കുറച്ചു. മുൻ റെക്കോഡ് ഭേദിച്ചതും മിനിറ്റിൽ 10 പുഷ് അപുകൾ ചെയ്ത് ഒരു മണിക്കൂർ പൂർത്തിയാക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയുമായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ

കുഷ്ഠരോഗം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ

കുഷ്ഠരോഗം: ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ

മലപ്പുറം: ജനസംഖ്യാനുപാതികമായാണ് ജില്ലയിൽ കൂടുതൽ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് കാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

* സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്