ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ 17 ലക്ഷത്തിലധികംപേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ബംഗളൂരുവിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിൽ പറയുന്നു. സോഡിയത്തിന്റെ അമിതോപയോഗം മൂലം കൂടിവരുന്ന മരണങ്ങളും അസുഖങ്ങളുമാണ് ഇത്തരത്തില്‍ ഒരു പഠനം നടത്താന്‍ കാരണമായത്.

പാക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന സോഡിയത്തിന്റെ അളവ് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. പഠന റിപ്പോർട്ട് പ്രകാരം ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കേണ്ട രാജ്യക്കാരുടെ പട്ടികയിൽ ആദ്യസ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിലെ പാക്കറ്റ് ഭക്ഷണങ്ങളിലെ അമിത സോഡിയം അളവ് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുണ്ട്.

ലോകാരോഗ്യസംഘടനയുടെ നിദേശപ്രകാരം ഒരു ദിവസം ഒരാള്‍ അഞ്ചുഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ. അഞ്ചുഗ്രാം ഉപ്പിൽ രണ്ട് ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. ഉപ്പിന്റെ അളവ് കുറക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ലോകത്തിൽ മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.

പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയം അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് പഠനത്തിൽ പറയുന്നു. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് ആളുകൾ കൂടുതൽ താൽപര്യം കാണിച്ചാൽ സോഡിയം അളവ് കുറയ്ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായേക്കാം. 

ലോകാരോഗ്യസംഘടനയുടെ സോഡിയം മാർഗനിർദേശങ്ങൾ പാലിച്ചാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഉണ്ടാകുന്ന മൂന്നുലക്ഷത്തിലധികം മരണങ്ങളും പല വൃക്കരോഗങ്ങളും തുടക്കത്തിൽ തന്നെ തടയാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു.

ലോകത്ത് 17 ലക്ഷം പേരുടെ ഹൃദയസംബന്ധമായ രോഗങ്ങളും ഏഴുലക്ഷം പേരുടെ വൃക്കരോഗങ്ങളും ഉപ്പിന്റെ അമിതോപയോഗം കുറയ്ക്കുന്നതിലൂടെ തടയാൻ കഴിയും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ഭീമന്‍ തുക ഒഴിവാക്കാനായി ദിനംപ്രതി കഴിക്കുന്ന ഉപ്പിന്റെ അളവിൽ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Explore More

എയ്ഡ്സ്; ശ്രദ്ധവേണം

സമൂഹത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന, അജ്ഞതമൂലം രോഗബാധിതരോട് വിവേചനവും സാമൂഹിക നിന്ദയും അവഗണനയും തുടർന്നുപോരുന്ന രോഗബാധയാണ് എയ്ഡ്സ്. എച്ച്.ഐ.വി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധയുടെ ഫലമായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു മാരകരോഗങ്ങൾ പിടിപെടുന്ന അവസ്ഥയാണിത്. ഒരു മുറിയിൽ താമസിച്ചതുകൊണ്ടോ ഒരു

കോളറ; മാർഗനിർദേശവുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു: ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബി.എം.ആർ.സി.ഐ) വനിത ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കോളറ സ്ഥിരീകരിച്ചതിനാൽ കൂടുതൽ ജാഗ്രതയുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളജുകൾക്കും ഹോസ്റ്റലുകൾക്കുമായി വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത്. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും

എച്ച്.എം.പി.വി; മാരകമല്ല, പക്ഷേ മരുന്നില്ല

എച്ച്.എം.പി.വി; മാരകമല്ല, പക്ഷേ മരുന്നില്ല

കഴിഞ്ഞമാസം മുതൽ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുന്നു. ഒരു ആർ.എൻ.എ ടൈപ്പ് വൈറസ് ആണ് എച്ച്.എം.പി.വി. അടുത്ത കാലം വരെയും അജ്ഞാതമായിരുന്ന ഈ വൈറസ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ജലദോഷം, മൂക്കടപ്പ്, പനി,