ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നത് കൊണ്ടാണ് കൊതുകു കടി കൂടാൻ കാരണം എന്നാണ് അദ്ദേഹം പറയുന്നത്.

മനുഷ്യരുടെയും മൃഗങ്ങളിലെയും ഉഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡ് കൊതുകുകൾ വളരെ ആകർഷിക്കും. കാർബൻഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന് പലകാരണങ്ങളുമുണ്ട്. ചിലയിടങ്ങളിൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുമ്പോൾ അന്തരീക്ഷ താപനിലയും കൂടുന്നുവെന്നും ഡോക്ടർ പറയുന്നു.

കാർബൺഡൈ ഓക്സൈഡ് തിരിച്ചറിയാനുള്ള നെർവ് സെൽ കൊതുകുകൾക്ക് ഉണ്ടെന്നാണ് ഡോ. മല്ലിക മോത്തയുടെ അഭിപ്രായം. അതിനാൽ 30 അടി അകലെയായിരുന്നാൽ പോലും നമ്മുടെ ഉഛ്വാസവായുവിൽ നിന്ന് കാർബൺ ഡൈഓക്സൈഡ് തിരിച്ചറിയാൻ അവക്ക് സാധിക്കുന്നു. ആരുടെ ഉഛ്വാസവായുവിൽ നിന്നാണോ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് അയാളെ കൊതുകുകൾകൂട്ടമായി ആക്രമിക്കുന്നു.-ഡോക്ടർ പറയുന്നു.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലം അന്തരീക്ഷത്തിലെത്തുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിക്കുന്നുവെന്നും ഡോക്ടർ വിലയിരുത്തി. അതുപോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും വിയർപ്പും ചിലരുടെ തൊലിയും കൊതുകുകളെ ആകർഷിക്കുന്നു. അതുപോലെ ലാക്ടിക് ആസിഡ്, അമോണിയ എന്നിവയും കൊതുകുകളെ ആകർഷിക്കും. ഗർഭിണികളെയും കൊതുകുകൾ കൂടുതലായി കടിക്കുന്ന പ്രവണതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ ജാഗ്രത: വീടുകൾ കയറി വിവരം ശേഖരണം ആരംഭിച്ചു

നിപ ജാഗ്രത: വീടുകൾ കയറി വിവരം ശേഖരണം ആരംഭിച്ചു

ആയഞ്ചേരി: നിപ മരണത്തെത്തുടർന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച രണ്ട്, മൂന്ന്, 12,13,14 വാർഡുകളിലെ വീടുകളിൽ കയറിയുള്ള വിവര ശേഖരണം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി ആരംഭിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റീനിലാക്കാനും ചുമ, പനി,

ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും. വാക്സിൻ നിർമിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന ബവേറിയൻ നോർഡിക് എന്ന കമ്പനി അറിയിച്ചു. വാക്സിൻ നിർമാണത്തിന്റെ സാങ്കേതികവിദ്യയായിരിക്കും കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുക. ബവേറിയൻ നോർഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ്

വരൂ, മുറിവുണക്കാൻ കൈകോർക്കാം…

മുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. രോഗപീഡയാൽ വേദനയനുഭവിക്കുന്നവർക്ക് വേദനസംഹാരികൾക്കൊപ്പം സ്നേഹപൂർണമായ പരിചരണവും കരുതലും നൽകി രോഗിയുടെയും കുടുംബത്തിന്റെയും