‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’

അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം എത്ര വലുതായിരിക്കും. മനുഷ്യൻ നേരിടേണ്ടിവരുന്ന വല്ലാത്തൊരു അവഗണനയെ കുറിച്ച് സംസാരിക്കുന്നൊരു മലയാള ഹ്രസ്വ ചിത്രമാണ് ‘ബേബി ഓൺ ബോർഡ്’. യുവ ചലച്ചിത്രകാരൻ രാരിഷാണ് രചനയും സംവിധാനവും നിർവഹിച്ചത്.

നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാതാവ് പൊലീസ് കസ്റ്റഡിയിലാകുന്നതും തുടർന്ന് പൊലീസിന്‍റെ ചോദ്യംചെയ്യലിൽ വെളിപ്പെടുന്ന യാഥാർഥ്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന അവസ്ഥയെ കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവിന് ഭാര്യയിൽനിന്നും അവരുടെ വീട്ടുകാരിൽനിന്നും നേരിടേണ്ടിവരുന്ന മാനസിക വിഷമവും അതേ തുടർന്ന് അയാളിലുണ്ടാകുന്ന മാനസിക വിഭ്രാന്തികളുമൊക്കെ ചിത്രം പറയുന്നു.

ഷർമിൽ കാന്ത്, മായ, റീന, പ്രകാശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അസോസിയേറ്റ് ഡയറക്ടർ: ബാദുഷ, സിനിമാറ്റോഗ്രഫി: അൻസിൽ അഹ്സൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: നിഖിൽ മോഹൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: അഖിൽ നാരായൺ, എഡിറ്റർ: വിപിൻ നീൽ, പോസ്റ്റർ ഡിസൈൻ: വിനുരാജ്, മേക്കപ്പ് ആൻഡ് കോസ്റ്റൂം: കീർത്തി, പ്രൊഡക്ഷൻ കോഓഡിനേറ്റർ: അനീസ് പെരുമാൾ പറമ്പിൽ. ശബ്ദം നൽകി നടൻ ജയരാജൻ കോഴിക്കോടും ചിത്രത്തിന്‍റെ ഭാഗമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ രോഗനിർണയത്തിന് ചാറ്റ് ബോട്ട്

കോഴിക്കോട്: ചികിത്സയും രോഗനിർണയവും ലളിതമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ മാർഗങ്ങൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വികസിപ്പിച്ചെടുത്തതായി ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ സജി എസ്. മാത്യു അറിയിച്ചു. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചാണ് ഡോ. ബിജോയ്‌ ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം സാങ്കേതികവിദ്യ വികസിപ്പിച്ചത്. രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ രോഗനിർണയത്തിന്

പ്രമേഹവും നേത്രരോഗവും; മുൻകരുതലുകളും ചികിത്സാരീതികളും അറിയാം

പ്രമേഹം എന്നത് ലോകമെമ്പാടുമുള്ളൊരു ആരോഗ്യപ്രശ്‌നമാണിന്ന്. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും പ്രമേഹത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും നിരവധി പേർ പ്രമേഹബാധിതരായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം ഒരുപാട് അംഗങ്ങളിൽ (കിഡ്നി, ഹൃദയം, നാഡി) പ്രത്യേകിച്ച് നേത്രങ്ങളിൽ, ദോഷപ്രഭാവം ചെലുത്തുന്ന രോഗമാണെന്ന് ധാരാളം ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

കൽപറ്റ: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം. വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വിവരവിനിമയ കേന്ദ്രങ്ങളെ