അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ പുറത്തെടുത്തത്.

കാലിലുണ്ടായ വീനസ് അൾസർ ഭേദമാകാഞ്ഞതിനെ ഇടുക്കി സ്വദേശിനിയായ വീട്ടമ്മ അപ്പോളയിൽ ചികിത്സ തേടിയെത്തിയത്. കാലിലേക്കുള്ള രക്തയോട്ടം ദുർബലമാവുകയും രക്തം കെട്ടി കിടന്ന് വിട്ടുമാറാത്ത മുറിവും വേദനയും പൂർണ ഗർഭിണിയുടെ അവസ്ഥയിൽ വീർത്തവയറും ഗുരുതര രക്ത സമ്മർദവും രോഗിയെ അലട്ടിയിരുന്നു.

തുടർന്ന് ആശുപത്രിയിൽ നടത്തിയ വിദഗ്ദ പരിശോധനയിലാണ് വാരിയല്ലിന്റെ അടുത്ത് വരെയുള്ള മുഴ കണ്ടെത്തിയത്. രോഗിയുടെ അവസ്ഥ ഗുരുതരമെന്നറിഞ്ഞതോടെ മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് ആൻഡ് ലാപ്രോസ്കോപിക് സർജനും ലീഡ് കൺസൾട്ടന്റുമായ ഡോ.ഊർമിള സോമന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.അമ്പിളി ജോസ്, ഡോ. മുഗ്ത റസ്തഗി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഹോർമിസ് സ്റ്റീഫൻ എന്നിവരടങ്ങുന്ന അപ്പോളോ മെഡിക്കൽ വിഭാഗമാണ് ക്ലേശകരവും സാഹസികവുമായ റോബോർട്ടിക് ശസ്ത്രക്രിയയിലൂടെ ഭീമൻ മുഴ നീക്കം ചെയ്തത്.

സർജറിക്ക് ശേഷം രണ്ടാം ദിവസം രോഗി ആശുപത്രിയിൽ നിന്ന് മടങ്ങി. മുഴ അതീവ വലുതായതിനാലും രക്ത നഷ്ടസാധ്യത കുറവും, കുറഞ്ഞ ആശുപത്രിവാസവും കണക്കിലെടുത്താണ് റോബോട്ടിക് സർജറി തെരഞ്ഞെടുത്തതെന്നും വാർത്ത സമ്മേളനത്തിൽ ഡോ. ഊർമിള പറഞ്ഞു.

റോബോട്ടിക് ഗൈനക്കോളജി രംഗത്തെ നാഴികകല്ലാണ് അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയെന്നും സങ്കീർണമായ സന്ദർഭങ്ങളിൽ റോബോട്ടിക് സർജറിയുടെ നേട്ടങ്ങൾ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അപ്പോളോ ആശുപത്രി സി.ഇ.ഒ ബി.സുദർശനും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എ.എം.ആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) മന്ത്രി വീണ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം.

ആരോഗ്യ മേഖലയുടെ തകര്‍ച്ച കേരളത്തെ എവിടെയെത്തിക്കും?

ആരോഗ്യ മേഖലയുടെ തകര്‍ച്ച കേരളത്തെ എവിടെയെത്തിക്കും?

കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകരുകയാണെന്ന സൂചനകള്‍ക്ക് ബലമേകുന്നതാണ് 2016-22 കാലയളവിലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട് [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health