കേരളത്തിലും എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. യു.എ.ഇയിൽനിന്നെത്തിയ 38കാരനായ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവിധ രാജ്യങ്ങളിൽ രോഗപ്പകർച്ച വ്യാപകമായതോടെ നേരത്തെ ലോകാരോഗ്യ സംഘടന എംപോക്സ് വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ രോഗത്തെ കുറിച്ചും രോഗവ്യാപന, പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.

എന്താണ് എംപോക്‌സ്?

നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.

 

രോഗപ്പകര്‍ച്ച

കോവിഡ്, എച്ച്1 എന്‍1പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗികബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുക. പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഇവ കാണാം.

 

പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്‌സ് പകരുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ നിർബന്ധമായും സ്വീകരിക്കണം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി അഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

ഇത്രയധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യക്കാർക്ക് വിറ്റാമിൻ ഡി അഭാവം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്?

ഇന്ത്യയിൽ സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ടെങ്കിലും പത്തിൽ ഒൻപത് പേർക്കും വിറ്റാമിൻ ഡി കുറവുണ്ട്. ജീവിതശൈലി, മലിനീകരണം, സൺസ്‌ക്രീൻ ഉപയോഗം എന്നിവ അൾട്രാവയലറ്റ് ബി വികിരണങ്ങളെ (UVB) തടയുന്നു. ഇത് മാനസികാവസ്ഥയെയും അസ്ഥികളെയും പ്രതിരോധശേഷിയെയും നിശബ്ദമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്രയധികം സൂര്യപ്രകാശം

ഹോമിയോ ‘ഇൻസുലിന്റെ’ ലൈസൻസ് റദ്ദാക്കി

പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരിൽ ഗുളികരൂപത്തിൽ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ്

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ടെക്നോളജി-ലൈഫ് ബാലൻസ് നിലനിർത്തുന്നത് നൂറിൽ മൂന്നുപേർ മാത്രം

ബ്രെയിൻ റോട്ട്, ഡൂംസ്ക്രോളിങ്, ഡിജിറ്റൽ ഡിമെൻഷ്യ, ഇന്റർനെറ്റ് ഇൻഡ്യൂസ്ഡ് എ.ഡി.എച്ച്.ഡി, ഫാന്റം വൈബ്രേഷൻ സിൻഡ്രോം… ടെക്നോളജി മനുഷ്യന്റെ മാനസികാരോഗ്യത്തിൻമേൽ സൃഷ്ടിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്ന പേരുകളെല്ലാം. ഇന്ത്യക്കാരിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങൾ അതിഭയാനകമാണെന്നും നൂറിൽ മൂന്നു പേർ മാത്രമാണ്