ബെർലിൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്നു. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി 3.3 എന്നിവ ചേർന്നാണ് എക്സ്.ഇ.സി രൂപപ്പെട്ടത്.

ലോകവ്യാപകമായി കോവിഡ് കേസുകൾ ഉയരുന്നതിനു കാരണമായ വകഭേദമാണ് കെഎസ് 1.1. കെപി 3.3 അതീവ അപകടകാരിയും. ഇവ രണ്ടും ചേർന്ന എക്സ്.ഇ.സി കൂടുതൽ അപകടകാരി ആയേക്കുമെന്നതിനാൽ വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കാൻ വിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്. യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗപ്രതിരോധത്തിനായി സൗജന്യ വാക്സീൻ വിതരണവും ആരംഭിച്ചിട്ടുണ്ട്. ജർമനിക്ക് പുറമെ ഡെൻമാർക്കിലാണ് എക്സ്.ഇ.സി വകഭേദത്തിലുള്ള വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യു.കെ., നെതർലൻഡ്സ് എന്നിവയാണ് തൊട്ടുപിന്നിൽ.

എന്നാൽ വൈറസുകൾക്ക് ഇത്തരത്തിൽ പുതിയ വകഭേദം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വാദിക്കുന്നവരും കുറവല്ല. മുൻപത്തേതു പോലെ പനി തന്നെയാണ് പ്രധാന രോഗലക്ഷണം. ഒരാഴ്ചക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാനാകും. എന്നാൽ പൂർണമായ രോഗമുക്തിക്ക് ആഴ്ചകൾ വേണ്ടിവന്നേക്കാം. നിലവിൽ വികസിപ്പിച്ചിട്ടുള്ള വാക്സീനുകൾ കോവിഡിന്റെ എല്ലാ വകഭേദത്തെയും ചെറുക്കാൻ ശേഷിയുള്ളതാണെന്നും ആശങ്ക വേണ്ടെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി: പരിഭ്രാന്തി വേണ്ട; കരുതലാകാം

എച്ച്.എം.പി.വി: പരിഭ്രാന്തി വേണ്ട; കരുതലാകാം

ബംഗളൂരുവിൽ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നപ്പോൾ ബംഗളൂരു: രാജ്യത്തെ ആദ്യ എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് ബംഗളൂരുവിൽ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതോടെ ജനം ആശങ്കയിൽ. എന്നാൽ,

അഞ്ച് വർഷം മുമ്പുള്ള ഡിസംബർ, ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി വന്നു; പിന്നീട് ……

അഞ്ച് വർഷം മുമ്പുള്ള ഡിസംബർ, ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി വന്നു; പിന്നീട് സംഭവിച്ചത്...

അഞ്ച് വർഷം മുമ്പായിരുന്നു അത്. ഇതുപോലെയൊരു ഡിസംബർ മാസം. ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി ബാധിച്ചു. 2019 ഡിസംബർ ഒന്നിനായിരുന്നു ഇത്. എന്ത് പനിയാണെന്നോ, രോഗാണു ഏതെന്നോ തുടക്കത്തിൽ വ്യക്തമായില്ല. പനി കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തതോടെ അധികൃതർ ശ്രദ്ധിച്ചുതുടങ്ങി.

മരുന്ന് കഴിച്ചിട്ടും വിറ്റമിൻ ഡി കൂടുന്നില്ലേ?

വിറ്റമിൻ ഡി ശരീരം ആഗിരണം ചെയ്യാതിരിക്കുന്നതിന് കാരണമായ ചില തെറ്റുകൾ ഇതാ: എല്ല് ബലത്തിനും പ്രതിരോധശേഷിക്കും മാനസികാരോഗ്യത്തിനുമെല്ലാം അനിവാര്യമായ വിറ്റമിൻ ഡിയുടെ അഭാവം ചില്ലറയൊന്നുമല്ല പ്രശ്നം സൃഷ്ടിക്കുക. ഡി കുറവാണെങ്കിൽ ടാബ്‍ലറ്റുകൾ കഴിക്കാൻ പറയും ഡോക്ടർമാർ. എന്നാൽ, മരുന്ന് കഴിച്ചിട്ടും മാറ്റമില്ലെങ്കിലോ?