വ്യായാമത്തിനായി നടക്കുന്നവർ ഇതേ ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂടെ കൂട്ടുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ. തുടക്കക്കാരാണെങ്കിൽ പ്രത്യേകിച്ചും. മടിപിടിച്ചാൽ ഉന്തിത്തള്ളി കൊണ്ടുപോകാനും ആത്മവിശ്വാസം പകരാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു.

നടക്കാനൊരു പങ്കാളി; ഗുണങ്ങളേറെ

  • സുരക്ഷയാണ് ഒരു പ്രധാന ഗുണം. പ്രായമുള്ളവർക്ക് ഒപ്പം നടക്കാൻ ഒരാളുണ്ടെങ്കിൽ അവരുടെ ആത്മവിശ്വാസം വർധിക്കും. ഒന്നിലേറെപ്പേരുള്ള ഒരു സംഘമാണെങ്കിൽ കൂടുതൽ നല്ലതാണ്.
  • സുഹൃത്തിനോ ജീവിത പങ്കാളിക്കോ ഒപ്പമാണ് നടക്കുന്നതെങ്കിൽ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സാധിക്കും.
  • വ്യായാമം ഒരിക്കലും ഒരു എളുപ്പജോലിയല്ല. വർത്തമാനം പറഞ്ഞ് നടക്കുമ്പോൾ ആ ബുദ്ധിമുട്ടും ബോറടിയും മറക്കാൻ കഴിയും.

ഒറ്റക്ക് നടക്കുന്നതും തെറ്റല്ല

  • നന്നായി അധ്വാനിച്ച് നടക്കുന്ന ശൈലിയുള്ള ആളാണെങ്കിൽ ഒറ്റക്കു നടക്കുന്നതുതന്നെയാണ് നല്ലത്. സംസാരിച്ചു നടക്കുമ്പോൾ അലസമായിപ്പോകാനും ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
  • മനസ്സ് അർപ്പിച്ചുകൊണ്ടുള്ള നടത്തത്തിന് ഒറ്റക്കുതന്നെയാണ് നല്ലത്. അതിലൂടെ വ്യായാമത്തിൽ തന്നെ ശ്രദ്ധ ലഭിക്കും.

ഏതാണ് മികച്ചത് ?

സാമാന്യം വേഗത്തിൽ, വ്യായാമം ചെയ്യുകയാണെന്ന ശ്രദ്ധയോടെ നടക്കുന്നതാണ് ഏറ്റവും ഗുണപ്രദം. നിങ്ങളുടെ ഈ ശൈലിക്കും വേഗതക്കും അനുസരിച്ചുള്ള ഒരാളെയാണ് ഒപ്പം കൂട്ടുന്നതെങ്കിൽ കുഴപ്പമില്ല എന്നു മാത്രമല്ല, ഒന്നിച്ച് നടക്കുന്നതിന്റെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും.

ഓർക്കുക; ശ്വാസഗതിയൊക്കെ മെല്ലെയാക്കി, സംസാരിച്ചുകൊണ്ട് റിലാക്സായി നടക്കാനാണ് നിങ്ങൾ പങ്കാളിയെ തേടുന്നതെങ്കിൽ നടത്തം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ലെന്നും വിദഗ്ധർ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?

മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?

പണ്ടത്തേക്കാൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ് ഇപ്പോൾ സമൂഹം. കൊളസ്ട്രോളും ഷുഗറുമെല്ലാം ഡയറ്റും മറ്റു ഭക്ഷണ നിയന്ത്രണങ്ങളുമായി നേരിടുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഡയറ്റിൽ പ്രധാനമായി മധുരം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നു പലരും. പഞ്ചസാര, അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

തിരുവനന്തപുരം: നിപ കേസുകളിലെ ഗവേഷണ പ്രവർത്തനങ്ങളും സാമ്പിൾ പരിശോധനയും സർക്കാറിന്‍റെ പൂർണ നിയന്ത്രണത്തിലാക്കി നിപ പ്രോട്ടോകോൾ ഭേദഗതി ചെയ്തു. പുതിയ പ്രോട്ടോകോൾ പ്രകാരം നിപയെ കുറിച്ച് സംസ്ഥാനത്ത് ഏത് ഏജൻസി പഠനം നടത്തുന്നുവെങ്കിലും സർക്കാറുമായി സഹകരിച്ചേ പാടുള്ളൂ. ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സാമ്പിൾ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി കൂടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി കൂടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ (കാസ്‌പ്‌) 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ 700