മലപ്പുറം: 24കാരൻ നിപ ബാധിച്ചു മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്പാട് പഞ്ചായത്തിലെ ആറ് വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കണ്ടെയ്ന്‍മെന്റ് സോണുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിർദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കലക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് ഏഴുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാം. അതേസമയം, മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. മേഖലയിലെ സ്കൂളുകൾ, കോളജുകൾ, മദ്റസകൾ, അംഗണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിനിമ തിയേറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല. തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കഴിഞ്ഞദിവസം മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ശനിയാഴ്ച രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപവത്കരിച്ചിരുന്നു. കൂടാതെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരുന്നു.

ഇവിടെ നിന്നുള്ള ഫലവും പോസിറ്റീവാണ്. ബംഗളൂരുവില്‍ വിദ്യാഥിയാണ് മരിച്ച 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാലു സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു. എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹവും നേത്രരോഗവും; മുൻകരുതലുകളും ചികിത്സാരീതികളും അറിയാം

പ്രമേഹം എന്നത് ലോകമെമ്പാടുമുള്ളൊരു ആരോഗ്യപ്രശ്‌നമാണിന്ന്. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും പ്രമേഹത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും നിരവധി പേർ പ്രമേഹബാധിതരായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം ഒരുപാട് അംഗങ്ങളിൽ (കിഡ്നി, ഹൃദയം, നാഡി) പ്രത്യേകിച്ച് നേത്രങ്ങളിൽ, ദോഷപ്രഭാവം ചെലുത്തുന്ന രോഗമാണെന്ന് ധാരാളം ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

ദിവസും കട്ടൻ ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ എന്തെല്ലാം?

ദിവസും കട്ടൻ ചായ കുടിക്കുന്നത് നല്ലതാണോ? ഗുണങ്ങൾ എന്തെല്ലാം?

പാലൊഴിച്ച ചായയും കട്ടൻ ചായയും ഗ്രീൻ ടീയുമെല്ലാം ശീലമാക്കിയവരാണ് പലരും. പലരും ആരോഗ്യപ്രശ്നങ്ങൾ സംശയിച്ച് ചായ ഒഴിവാക്കാറുമുണ്ട്. ഇതിൽ ഗ്രീൻ ടീയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, കട്ടൻ ചായ ശീലമാക്കിയാലും പല ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്.

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ