വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും.

വാർധക്യത്തെ ശാപമായി കാണുന്നവരുണ്ട് നമുക്കുചുറ്റും. വാർധക്യ ജീവിതം മനോഹരവും ഉന്മേഷപ്രദവുമാക്കാൻ ആദ്യം വേണ്ടത് അനുകൂലമായ ചുറ്റുപാടു തന്നെയാണ്. വീടിന്, ആരോഗ്യകരമായ സന്തോഷത്തോടെയുള്ള വാർധക്യ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

വീട് എങ്ങനെ വാർധക്യത്തെ സ്വാധീനിക്കും? വിദേശ രാജ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി ഇതിന്റെ യാഥാർഥ്യമറിയാൻ. വികസിത രാജ്യങ്ങളിൽ ഓൾഡ് ഏജ് ഹോമുകൾക്ക് സമൂഹവും സർക്കാറുകളുമെല്ലാം മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളം കേട്ടാൽ അന്തംവിടും. കേരളത്തിൽനിന്നടക്കം നിരവധി പേർ ഇത്തരം ഓൾഡ് ഏജ് ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, പ്രായമായവരെ കൊണ്ടുതള്ളുന്ന ഒരു ഇടം എന്നതാണ് നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള സദനങ്ങളെക്കുറിച്ചുള്ള പൊതുധാരണ. അതുകൊണ്ടുതന്നെ ഇവിടെ കഴിയുന്നവരെ വളരെ നിസ്സഹായതയോടെയാണ് സമൂഹം കാണുന്നതും.

അണുകുടുംബങ്ങളിൽ വാർധക്യകാലത്ത് ജീവിക്കുന്ന ഒരാൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടാകാൻ സാധ്യതയില്ലെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ പക്ഷേ, കൂടുതൽ സൗകര്യമുള്ള, പരിചരണം എപ്പോഴും ലഭിക്കുന്ന മറ്റെവിടേക്കെങ്കിലും മാറ്റുക എന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ് നമ്മൾ അംഗീകരിക്കാറുമില്ല. അപ്പോൾ അവിടെ സഹിക്കേണ്ടിവരുന്നത് ആരാണ്? തീർച്ചയായും വാർധക്യത്തിലിരിക്കുന്നവർതന്നെ. ഒരുപക്ഷേ, മലയാളികളുടെ അനാവശ്യ ഗൃഹാതുരതയും പൊതുബോധവും എല്ലാം തകർത്തുകളയുന്നത് സമാധാനത്തോടെ ജീവിക്കാനുള്ള ഒരാളുടെ അവകാശംതന്നെയാണ്.

ഒരു പ്രായം കഴിയുമ്പോൾ, ശാരീരികമായ അവശതകളുണ്ടാകുമ്പോൾ അവർക്ക് ലഭിക്കേണ്ട പരിചരണങ്ങളിലും വ്യത്യാസമുണ്ടാകും. സ്വന്തം വീടിനെക്കാൾ സൗകര്യമുള്ള, പരിചരണം ലഭിക്കുന്ന മറ്റൊരിടത്തെ നമുക്ക് ഉൾക്കൊള്ളാനാകുന്നില്ല.

വയോജനങ്ങളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റണമെന്നല്ല ഇതിനർഥം. അവരുടെ സുഖവും ആരോഗ്യ പരിചരണവുമെല്ലാം ഉറപ്പാക്കാൻ വീടുകളിൽ സാധ്യമാകുന്നുവെങ്കിൽ അതുതന്നെയാണ് ഏറ്റവും മികച്ചത്. എന്നാൽ, അവസ്ഥ അങ്ങനെയല്ലെങ്കിൽ പിടിവാശികൊണ്ട് ശ്വാസം മുട്ടിച്ച് തീർക്കേണ്ടവരല്ല വയോജനങ്ങൾ എന്ന ഓർമ കൂടി വേണം.

വലിയ വീടാണെങ്കിലും വയോജനങ്ങൾക്ക് മിക്കവരും നീക്കിവെക്കുന്നത് ചെറിയ മുറിയായിരിക്കും. നമ്മുടെ വീടുകൾ ചെറുപ്പക്കാർക്കുവേണ്ടി കെട്ടുകയും വാർധക്യത്തിലുള്ളവർ താമസിക്കുകയും ചെയ്യുന്ന ഇടങ്ങളാണെന്ന് പറയാറുണ്ടല്ലോ.

കാഴ്ചപ്പാടുകളാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഓൾഡ് ഏജ് ഹോമുകൾ ആരുമില്ലാത്തവരെ കൊണ്ടുതള്ളാനുള്ള ഇടമല്ല എന്ന് നമ്മൾ നമ്മളെത്തന്നെ ആയിരംവട്ടം പറഞ്ഞ് പഠിപ്പിക്കണം. വീടുകൾ വയോജന സൗഹൃദ ഇടമായി മാറുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യമന്ത്രിയുടെ തട്ടകം: ‘രോഗം’ ആരോഗ്യ മേഖലക്ക്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ തട്ടകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുകയുന്നത് ആരോഗ്യമേഖലക്ക് നാണക്കേടാകുന്നു. ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാകുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. ഡോക്ടർമാരുടെ സ്ഥലംമാറ്റം, പരാതികളിൽ തീരുമാനമില്ലാത്തത്, എൻ.എച്ച്.എം ഡോക്ടർമാരുടെ വേതനം മുടങ്ങൽ, ആശുപത്രികളിലെ

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ സംഘാടകർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. നൊറോവൈറസ് പോലുള്ള ഉദരരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

മലപ്പുറം: ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ. ജില്ലയിലെ തിരക്കേറിയ താലൂക്ക് ആശുപത്രികളിൽ ഒന്നായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ജനുവരി എട്ടിനാണ് ഒരു വനിത ഡോക്ടർക്ക് നേരെയാണ് കൈയേറ്റം ചെയ്യാൻ ആഹ്വാനം നൽകിയ സംഭവം