എംപോക്സ് ആഗോള മഹാമാരിയാവുമെന്ന് ആശങ്ക. ആഫ്രിക്കയിൽ എംപോക്സ് ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് രോഗം ആഗോളമഹാമാരിയായി മാറുമെന്ന് ആശങ്ക ഉയർന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആഫ്രിക്കയിൽ മാത്രം ഇതുവരെ 18,700 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 500 പേർ രോഗമൂലം മരിക്കുകയും ചെയ്തുവെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്റേഷൻ അറിയിച്ചു. ആഫ്രിക്കക്ക് പുറത്ത് സ്വീഡനിലും ഒടുവിൽ പാകിസ്താനിലും എംപോക്സ് സ്ഥിരീകരിച്ചതോടെ രോഗം കോവിഡ് പോലെ ആഗോളമഹാമാരിയാവുമെന്ന ആശങ്ക ഉയർന്നത്.

നേരത്തെ എംപോക്സ് മഹാമാരിയിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വീഡൻ പോലുള്ള യുറോപ്യൻ രാജ്യങ്ങളിലും രോഗബാധ സ്ഥിരീകരിച്ചത്.

1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ടു ചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാൽ നിർമാർജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങൾ 60 വർഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തൽ.

വസൂരി ൈവറസുമായി സാമ്യമുള്ളതാണ് എംപോക്സ് വൈറസ്. 2022-ൽ 200-ൽ താഴെയായിരുന്നു മരണസംഖ്യ. എന്നാൽ, നിലവിൽ എംപോക്സ് ബാധിച്ചുള്ള മരണം ഉയരുകയാണ്. തുടക്കത്തിൽ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാവുകയും ചെയ്ത രോഗങ്ങളാണ് ചിക്കൻഗുനിയയും വെസ്റ്റനീലുമെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘മതിലിൽ ഇരുന്നാൽ’ ആരോഗ്യം, 40കളിലും യൗവനം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ

‘മതിലിൽ ഇരുന്നാൽ’ ആരോഗ്യം, 40കളിലും യൗവനം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി നടി ഭാഗ്യശ്രീ

40കളിലും യൗവനം നിലനിർത്തുന്നതെങ്ങിനെ? ബോളിവുഡ് വെറ്ററൻ താരം ഭാഗ്യശ്രീ സോഷ്യൽ മീഡിയയിൽ ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്‍റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ ‘രഹസ്യം’ വെളിപ്പെടുത്തിയത്. ‘വോൾ

പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിൽ

ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി

ദേഹാസ്വാസ്ഥ്യം; തലശ്ശേരിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; തലശ്ശേരിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

തലശ്ശേരി: അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ്