സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്  വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ് സാധാരണക്കാർക്ക് സൗജന്യമായി അവരുടെ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച് ബോധവത്കരണം നൽകുന്നത്. ഇതിനായി വികസിപ്പിച്ച ‘സമർപ്പണം’ എന്ന ആപ് മുഖേന വ്യക്തികൾക്ക് ചോദ്യാവലി നൽകി അവരുടെ ഉത്തരം വിശകലനം ചെയ്ത് രോഗങ്ങളും രോഗസാധ്യതയും കണ്ടെത്തി ആവശ്യമുള്ള നിർദേശങ്ങൾ വാട്സ്ആപ് വഴി നൽകുന്നു. തികച്ചും സൗജന്യമാണ് ഈ സേവനം.

ഈ ആപ്പിലെ ‘ക്യു.ആർ കോഡ്’ സ്കാൻ ചെയ്താൽ ലഭിക്കുന്ന ചോദ്യാവലിക്കു നേരെ ‘ഉണ്ട് (യെസ്)’ അല്ലെങ്കിൽ ‘ഇല്ല (നോ)’ എന്ന് രേഖപ്പെടുത്തിയാൽ മതി. ലളിതമായ രീതിയിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. 26 ചോദ്യങ്ങളാണുള്ളത്. ഒാരോ ചോദ്യത്തിനും ലഭിക്കുന്ന ഉത്തരങ്ങൾ വിശകലനം ചെയ്ത് ആ വ്യക്തിയുടെ ആരോഗ്യസ്ഥിതി കണ്ടെത്താൻ ശ്രമിക്കുകയും അതിനനുസരിച്ച് ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുകയുയാണ് രീതി. നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ചോദ്യങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ നിമിഷങ്ങൾക്കകം വ്യക്തിയുടെ ഫോണിലെ വാട്സ്ആപ്പിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും രോഗം വരാതിരിക്കാനുള്ള മാർഗങ്ങളും വിശദമായി ലഭിക്കും.

കേരളത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, അൽഷൈമേഴ്സ്, പാർക്കിൻസൺ, വൃക്കരോഗം തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്  ഡോ. ഉമർ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. തന്‍റെ  പഠനകാലത്തും പിന്നീട് ഡോക്ടറായ ശേഷവും അപൂർവമായി കണ്ടുവന്നിരുന്ന രോഗങ്ങൾ ഇപ്പോർ സാർവത്രികമായതോടെയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചുതുടങ്ങിയത്. കൂടാതെ ആരോഗ്യവാന്മാരെന്ന് കരുതിയിരുന്ന പരിചയക്കാരും ബന്ധുക്കളുമായ ചിലർ പെട്ടെന്ന് രോഗംവന്ന് മരിച്ചതും ഇേദ്ദത്തിന്‍റെ ഉള്ളുലച്ചു. തുടർന്നാണ് 2016ൽ കോഴിക്കോട് കേന്ദ്രീകരിച്ച് ‘സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകുന്നത്. ട്രസ്റ്റിന് കീഴിലാണ് മറ്റു സേവനങ്ങളോടൊപ്പം രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്കണം നടത്തിവരുന്നത്.

ഭക്ഷണ രീതി, വ്യായാമം, ലഹരി ഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ വിവരങ്ങളാണ് ചോദ്യാവലി വഴി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും; 324 കേസുകൾ

ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 വകഭേദങ്ങളായ കെപി.2, കെപി.1 എന്നിവയാണിവിടെ കണ്ടെത്തി. കെപി.2 വകഭേദത്തിെന്റ 290 കേസുകളും കെപി.1 വകഭേദത്തിെന്റ 34 കേസുകളുമാണ് കണ്ടെത്തിയത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

രാജ്യത്തെ രണ്ടാമത്തെ എച്ച്.എം.പി.വി കേസും സ്ഥിരീകരിച്ചു

ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ കേസും കണ്ടെത്തി. ബംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള

ഒറ്റക്കോ കൂട്ടായോ മോണിങ് വാക്ക്?

വ്യായാമത്തിനായി നടക്കുന്നവർ ഇതേ ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂടെ കൂട്ടുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ. തുടക്കക്കാരാണെങ്കിൽ പ്രത്യേകിച്ചും. മടിപിടിച്ചാൽ ഉന്തിത്തള്ളി കൊണ്ടുപോകാനും ആത്മവിശ്വാസം പകരാനുമെല്ലാം ഇത് ഏറെ സഹായിക്കുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. നടക്കാനൊരു പങ്കാളി; ഗുണങ്ങളേറെ സുരക്ഷയാണ് ഒരു പ്രധാന ഗുണം. പ്രായമുള്ളവർക്ക് ഒപ്പം