പ്രായം 40കളിലെത്തുമ്പോൾ തന്നെ വാർധക്യത്തിന്റെ ജരാനരകൾ വന്നുവിളിക്കുന്നതായി പരാതികൾ പലത് നാം കേട്ടിട്ടുണ്ടാകും. മനസ്സ് മടുത്തവന്റെ അനാവശ്യ ആധികളായി പക്ഷേ, അവയെ തള്ളാൻ വരട്ടെ. 44ാം വയസ്സിലും പിന്നെ 60ാം വയസ്സിലും ശരീരം സ്വാഭാവികമായി വാർധക്യത്തിലേക്ക് ചില വലിയ ചുവടുകൾ വെക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശരീരത്തിൽ തന്മാത്ര മാറ്റങ്ങൾ ഈ ഘട്ടത്തിൽ വലിയ തോതിൽ സംഭവിക്കുന്നുവെന്നും സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി ഗവേഷകർ പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ക്രമപ്രവൃദ്ധമായി രോഗസാധ്യതയും വർധിക്കുമെന്ന ഏറെയായുള്ള സങ്കൽപങ്ങളും അത്ര ശരിയാകണമെന്നില്ലെന്ന് ‘നേച്വർ ഏജീയിങ്’ ജേണലിൽ പുറത്തുവിട്ട പഠനം പറയുന്നു. യു.എസിൽ കാലിഫോർണിയ സ്വദേശികളായ 25നും 75നുമിടയിൽ പ്രായമുള്ള 108 പേരിൽ 1.7 വർഷമെടുത്താണ് ഗവേഷണം നടത്തിയത്. ഓരോ ആറു മാസത്തിലും ഇവരുടെ രക്തം, മലം, നാവിൽനിന്നും മൂക്കിൽനിന്നുമുള്ള സാമ്പിളുകൾ തുടങ്ങിയവ എടുത്തായിരുന്നു പരിശോധന.

പ്രായം 44ലും പിന്നീട്, 60ലും വേറിട്ട ജൈവിക പ്രക്രിയകളും തന്മാത്രകളും ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ രോഗപ്രതിരോധം, കാർബോഡ്രൈറ്റുകളുടെ വിഘടനം എന്നിവയിൽ പ്രായം 60ലെത്തുമ്പോൾ മാറ്റം വരുന്നു. എന്നാൽ, ഹൃദ്രോഗങ്ങൾ, കൊഴുപ്പുള്ള വസ്തുക്കളുടെ വിഘടനം എന്നിവ 40ൽ തന്നെ വന്നുതുടങ്ങുന്നു. പാർകിൻസൺസ്, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് 40, 65 വയസ്സുകളിൽ പ്രത്യേക മാറ്റങ്ങൾ വരുന്നതായി നേരത്തെ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പഠനം പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചായതിനാലും പരിശോധനക്കെടുത്ത സമയം ചെറുതായതിനാലും പരിമിതികളുണ്ടെന്നും ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം; ആർദ്രകേരളം, കായകൽപ് പുരസ്കാര നിറവിൽ എറണാകുളം ജില്ല

കൊച്ചി: ആരോഗ്യമേഖലയിലെ മികവാർന്ന പ്രവർത്തനം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് നൽകുന്ന സംസ്ഥാനതല പുരസ്കാരങ്ങൾക്ക് ജില്ലയിലെ തദ്ദേശ-ആരോഗ്യസ്ഥാപനങ്ങൾ അർഹരായി. ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി എറണാകുളം ജില്ല പഞ്ചായത്തും മണീട് ഗ്രാമപഞ്ചായത്തും ജില്ലക്ക് ഇരട്ടി മധുരം സമ്മാനിച്ചു. നഗരസഭകളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഏലൂർ

ജപ്പാൻകാർ എന്നും ആരോഗ്യത്തോടെയിരിക്കുന്നത് എന്തുകൊണ്ട് ?

ജപ്പാൻകാർ എന്നും ആരോഗ്യത്തോടെയിരിക്കുന്നത് എന്തുകൊണ്ട് ?

ഭക്ഷണശീലങ്ങളിലെ ചിട്ടയും ശൈലിയുമാണ് മികച്ച ആരോഗ്യമുള്ളവരുടെ പട്ടികയിൽ എന്നും ജപ്പാൻകാർ മുന്നിൽ നിൽക്കാൻ കാരണമെന്ന് വിദഗ്ധർ. നടന്നുകൊണ്ട് ജപ്പാൻകാർ ഭക്ഷണം കഴിക്കാറില്ലെന്നും  പറയാറുണ്ട്. ‘ഭക്ഷണത്തിനൊപ്പം അവർ തണുത്ത പാനീയങ്ങൾ കഴിക്കാറില്ല. സൂപ്പ്, ചായ തുടങ്ങിയവയേ അവർ ഭക്ഷണത്തിനൊപ്പം കുടിക്കൂ’ -ഹെൽത്ത് കോച്ച്

ഡെങ്കിപ്പനി ബാധിതർ വർധിച്ചു; പാലക്കാട് ജില്ലയിൽ പ്ലേറ്റ് ലെറ്റ് ക്ഷാമം

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്ലേറ്റ് ലെറ്റിന് ക്ഷാമം. ദിനംപ്രതി നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. 12 ദിവസത്തിനിടെ 68 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം