പ്രായം 40കളിലെത്തുമ്പോൾ തന്നെ വാർധക്യത്തിന്റെ ജരാനരകൾ വന്നുവിളിക്കുന്നതായി പരാതികൾ പലത് നാം കേട്ടിട്ടുണ്ടാകും. മനസ്സ് മടുത്തവന്റെ അനാവശ്യ ആധികളായി പക്ഷേ, അവയെ തള്ളാൻ വരട്ടെ. 44ാം വയസ്സിലും പിന്നെ 60ാം വയസ്സിലും ശരീരം സ്വാഭാവികമായി വാർധക്യത്തിലേക്ക് ചില വലിയ ചുവടുകൾ വെക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശരീരത്തിൽ തന്മാത്ര മാറ്റങ്ങൾ ഈ ഘട്ടത്തിൽ വലിയ തോതിൽ സംഭവിക്കുന്നുവെന്നും സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി ഗവേഷകർ പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ക്രമപ്രവൃദ്ധമായി രോഗസാധ്യതയും വർധിക്കുമെന്ന ഏറെയായുള്ള സങ്കൽപങ്ങളും അത്ര ശരിയാകണമെന്നില്ലെന്ന് ‘നേച്വർ ഏജീയിങ്’ ജേണലിൽ പുറത്തുവിട്ട പഠനം പറയുന്നു. യു.എസിൽ കാലിഫോർണിയ സ്വദേശികളായ 25നും 75നുമിടയിൽ പ്രായമുള്ള 108 പേരിൽ 1.7 വർഷമെടുത്താണ് ഗവേഷണം നടത്തിയത്. ഓരോ ആറു മാസത്തിലും ഇവരുടെ രക്തം, മലം, നാവിൽനിന്നും മൂക്കിൽനിന്നുമുള്ള സാമ്പിളുകൾ തുടങ്ങിയവ എടുത്തായിരുന്നു പരിശോധന.

പ്രായം 44ലും പിന്നീട്, 60ലും വേറിട്ട ജൈവിക പ്രക്രിയകളും തന്മാത്രകളും ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ രോഗപ്രതിരോധം, കാർബോഡ്രൈറ്റുകളുടെ വിഘടനം എന്നിവയിൽ പ്രായം 60ലെത്തുമ്പോൾ മാറ്റം വരുന്നു. എന്നാൽ, ഹൃദ്രോഗങ്ങൾ, കൊഴുപ്പുള്ള വസ്തുക്കളുടെ വിഘടനം എന്നിവ 40ൽ തന്നെ വന്നുതുടങ്ങുന്നു. പാർകിൻസൺസ്, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് 40, 65 വയസ്സുകളിൽ പ്രത്യേക മാറ്റങ്ങൾ വരുന്നതായി നേരത്തെ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പഠനം പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചായതിനാലും പരിശോധനക്കെടുത്ത സമയം ചെറുതായതിനാലും പരിമിതികളുണ്ടെന്നും ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്. പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ് പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീമിയം അടക്കണം.

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

ശരീരത്തിനുള്ളിൽ തന്നെ കാൻസർ പ്രതിരോധ കോശങ്ങൾ നിർമിക്കാം; വിപ്ലവകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം

മനുഷ്യശരീരത്തിനുള്ളിൽ വെച്ച് തന്നെ കാൻസറിനെ പ്രതിരോധിക്കുന്ന കോശങ്ങൾ നിർമിക്കാനുള്ള പുതിയ മാർഗം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ലബോറട്ടറികളിലെ സങ്കീർണ്ണവും ചിലവേറിയതുമായ പ്രതിരോധപ്രക്രിയകൾക്ക് പകരമായാണ് പുതിയ കണ്ടെത്തൽ. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാല (യു.സി.എസ്.എഫ്), ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക്ക് സർവകലാശാല, ഇന്നൊവേറ്റീവ് ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട്

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ