ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്‍ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മാനസിക പിരിമുറുക്കത്താൽ രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

16 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും തങ്ങൾക്ക് ആത്മഹത്യാ ചിന്തയുണ്ടെന്ന് സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. എം.ഡി/എം.എസ് വിദ്യാർഥികളിൽ 31 ശതമാനത്തിനും ആത്മഹത്യാ ചിന്തയുണ്ടെന്ന് സർവേ പറ‍യുന്നു. 27.8 ശതമാനം യു.ജി വിദ്യാർഥികളും 15.3 ശതമാനം പി.ജി വിദ്യാർഥികളും തങ്ങൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്വമേധയാ സൂചിപ്പിച്ചു.

74 ശതമാനത്തിലധികം യു.ജി വിദ്യാർഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്‍റെ ഭയത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടവരാണ്.

ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ സൈക്യാട്രി പ്രൊഫസർ സുരേഷ് ബഡാ മഠിന്‍റെ അധ്യക്ഷതയിലെ സംഘം നടത്തിയ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ദേശീയ മെഡിക്കൽ കമീഷന് (എൻ.എം.സി) സമർപ്പിച്ചത്. മെഡിക്കൽ വിദ്യാർത്ഥികൾ വലിയ സമ്മർദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും എൻ.എം.സി ചെയർമാൻ ബി.എൻ ഗംഗാധർ പറഞ്ഞു. ഇത് ഇനി നമുക്ക് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 കാര്യങ്ങൾ സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
മാനസിക പിരിമുറുക്കം നേരിടാൻ വിദ്യാർഥികൾക്ക് ദിവസം 7 – 8 മണിക്കൂർ ഉറക്കം ലഭിച്ചിരിക്കണം. വർഷത്തിൽ ഒരിക്കൽ കുടുംബ അവധി നൽകണം. റെഡിഡന്‍റ് ഡോക്ടർമാർക്ക് കൂടുതൽ വിശ്രമം നൽകണമെന്നതടക്കം നിർദേശങ്ങളാണ് സർവേ മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

ഡെങ്കിപ്പനി: ഏറ്റവും മുന്നിൽ കേരളം

തിരുവനന്തപുരം: കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് കേരളത്തിലെന്ന് കേന്ദ്ര റിപ്പോർട്ട്. 2023ൽ കേരളത്തിൽ 9,770 ഡെങ്കി കേസുകളും 37 മരണങ്ങളുമുണ്ടായെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018ൽ 4083 കേസുകൾ മാത്രം

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രോഗികളുടെ സുഖവിവരങ്ങള്‍ തിരക്കാന്‍ മന്ത്രിയെത്തി. രോഗക്കിടക്കയില്‍ മന്ത്രിയെ കണ്ടപ്പോള്‍ രോഗികള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ മന്ത്രിയോട് വിവരിച്ചു. ആദ്യം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി അവിടെ ഉണ്ടായിരുന്ന രോഗികളെ കണ്ട് നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞു.

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭകാലത്തെ ദന്തപരിചരണം

ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ദന്താരോഗ്യത്തെ ബാധിക്കുന്നതായി കണ്ടുവരുന്നു. ഗർഭിണികളിൽ ഉണ്ടാകുന്ന ദന്ത രോഗങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങൾ കുഞ്ഞുങ്ങൾക്ക് പ്രീമച്വർ ബർത്ത്, തൂക്കക്കുറവ് എന്നിവ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഗർഭകാലത്ത് സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങൾ a. മോണ