ന്യൂഡൽഹി: ആഫ്രിക്കക്ക് പുറത്ത്  എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ആഫ്രിക്കയിലുണ്ടായിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടർ ജനറൽ ഒലിവിയ വിഗ്സെൽ പറഞ്ഞു. കഴിഞ്ഞ ദിവസം എംപോക്സിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 461 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 160 ശതമാനമാണ് രോഗ വർധന.

1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ 35 വയസ്സുള്ളയാളിലാണ്.

രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്തനാർബുദ കേസുകൾ വർധിക്കുന്നു

കുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തന്‍റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഒസാമ അൽ സഈദ്. കാൻസർ അവയർ നേഷന്‍റെ (സി.എ.എൻ) പങ്കാളിത്തത്തോടെ യൂനിവേഴ്സിറ്റിയിൽ നടന്ന ‘പിങ്ക് ഡേ’ ബോധവത്കരണ പരിപാടിയിലാണ് ഡോ.ഒസാമ അൽ

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട 8 ടിപ്പുകൾ

ഇന്ന് ലോക ഹൃദയദിനം. Use Heart for Action എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ഭക്ഷണശൈലിയിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കെ, ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. 1. നാരുകളടങ്ങിയ ഭക്ഷണ സാധനങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവഴി രക്തസമ്മർദം

സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി

സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി

ആലുവ: അർബുദ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രി ഒരുക്കുന്ന സ്തനാർബുദ നിർണയ പദ്ധതിക്ക് തുടക്കമായി. അർബുദ ചികിത്സയിലെ അസമത്വം ഒഴിവാക്കാം എന്ന സന്ദേശം ഉൾക്കൊണ്ടാണ് ‘അമ്മയോടൊപ്പം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നടി അപർണ ബാലമുരളി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രിയും കീഴ്മാട്, എടത്തല