പൊന്നാനി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം പൊന്നാനി നഗരസഭക്ക്. നഗരസഭ തലത്തിലാണ് പൊന്നാനി ഒന്നാം സ്ഥാനം നേടിയത്. 10 ലക്ഷം രൂപയാണ് സമ്മാനതുക. 2022-‘23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്ജാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.

ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകാൻ പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണന പട്ടിക തയാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയാറാക്കുകയും പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമാർജ്ജനം എന്നിവയും പുരസ്കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളായി. 2022-‘23 കാലയളവിൽ 4,36,41700 രൂപയും 2023-‘24 വർഷത്തിൽ 11, 32,29303 രൂപയുമാണ് പൊന്നാനി നഗരസഭ ആരോഗ്യ മേഖലയിൽ വിനിയോഗിച്ചത്. ആരോഗ്യ മേഖലയിലെ നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലിന്റെയും അധ്വാനത്തിന്റെയും ഫലമാണ് പുരസ്കാരമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. കഴിഞ്ഞ ദിവസം മികച്ച ആതുരാലയങ്ങൾക്കുള്ള കായകൽപ്പ പുരസ്കാരത്തിന് പൊന്നാനി നഗരസഭയിലെ മാതൃശിശു ആശുപത്രിയെ തെരഞ്ഞെടുത്തിരുന്നു. 50 ലക്ഷം രൂപയാണ് സമ്മാനതുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ.സി.യുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐ.സി.യുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ്

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും