എടപ്പാൾ: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തോടെ ജില്ലയിൽ തലയുയർത്തി നിൽക്കുന്നു. മൂന്നുലക്ഷം രൂപയാണ് പുരസ്കാരം. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ലക്ഷ്യമിടുന്നത്.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നത്. ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുക. കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതന ആശയങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം എന്നിവയും പുരസ്‌കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളാണ്.

പാലിയേറ്റിവ് പ്രവർത്തനമാണ് വട്ടംകുളത്ത് എടുത്തു പറയാവുന്നത്. കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, കിഡ്നി രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ കിറ്റ് എന്നിവയും നൽകുന്നു. വാർഡ് തലങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ഉപയോഗിച്ച് ബോധവൽക്കരണ പരിപാടികൾ, രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ എന്നിവയിൽ വട്ടംകുളം മാതൃക ആരോഗ്യവകുപ്പിന്റെ പട്ടികയിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അംഗീകാരം വട്ടംകുളത്തേക്ക് കടന്നുവരാൻ വഴിയൊരുക്കിയ എല്ലാവരെയും പ്രസിഡന്‍റ് എം.എ. നജീബ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും; 324 കേസുകൾ

ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 വകഭേദങ്ങളായ കെപി.2, കെപി.1 എന്നിവയാണിവിടെ കണ്ടെത്തി. കെപി.2 വകഭേദത്തിെന്റ 290 കേസുകളും കെപി.1 വകഭേദത്തിെന്റ 34 കേസുകളുമാണ് കണ്ടെത്തിയത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324

അർബുദ മരുന്നുകൾക്ക് നികുതി ഇളവ്; ഇൻഷുറൻസ് പ്രീമിയം നികുതി കുറക്കും

ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിലെ 18 ശതമാനത്തിൽനിന്ന് കുറക്കുന്ന കാര്യത്തിൽ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പൊതുധാരണ. അർബുദ മരുന്നുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറക്കാനും തീരുമാനിച്ചു. മിക്സ്ചർ പോലുള്ള ഉപ്പുചേർത്ത പലഹാരങ്ങളുടെ

മുണ്ടിനീര്: ഇക്കൊല്ലം 30 മടങ്ങ് വർധന,69,000 രോഗബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണെങ്കിൽ ഈ വർഷം 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വർഷത്തിനിടെ 30 മടങ്ങാണ് വർധന. 2016ൽ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ