കൊച്ചി: ക്ഷയരോഗ പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലായി. കേന്ദ്ര ടി.ബി ഡിവിഷനിൽനിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, പ്രതിസന്ധി നേരത്തേ അറിയിച്ചിരുന്നെങ്കിലും മുന്നൊരുക്കങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് കേന്ദ്ര വിശദീകരണം. ക്ഷയരോഗം സ്ഥിരീകരിക്കുന്നവർക്ക് മുടക്കമില്ലാതെ നൽകേണ്ടതും സർക്കാർ സൗജന്യമായി നൽകിയിരുന്നതുമായ മരുന്നുകൾക്കാണ് ദൗർലഭ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മരുന്നുവിതരണം പ്രതിസന്ധിയിലായിട്ട് മാസങ്ങൾ കഴിഞ്ഞു.

ചിലയിടങ്ങളിൽ ജില്ലതലത്തിൽ അപൂർവമായി മാത്രം ലഭിക്കുന്നുണ്ട്. മരുന്നുവിതരണം പ്രതിസന്ധിയിലായതോടെ രോഗികളെ നിരീക്ഷിക്കേണ്ട ആശ വർക്കർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരും മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികൾ ഉൾപ്പെടെയുള്ളവരാണ് ദുരിതമനുഭവിക്കുന്നത്. അസുഖം പോസിറ്റീവാണെന്ന് തിരിച്ചറിയുന്ന രോഗികൾ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യുകയും ഇവർക്ക് ആരോഗ്യ പ്രവർത്തകർ വഴി മരുന്ന് നൽകുക‍യുമാണ് ചെയ്യുന്നത്. ആദ്യത്തെ 56 ദിവസത്തെ തീവ്രഘട്ട ചികിത്സക്കുശേഷം തുടർചികിത്സയുമുണ്ട്. ഈ രീതിയിൽ ആറുമാസം മുതൽ രണ്ടുവർഷം വരെ നീളുന്ന ചികിത്സയാണ് നിർദേശിക്കപ്പെടുന്നത്.

രോഗം തിരിച്ചറിഞ്ഞാൽ ആദ്യത്തെ രണ്ടുമാസം രോഗികൾക്ക് നൽകുന്ന റിഫാമ്പിസിൻ, ഐസോനിയാസിഡ്, പൈറാസിനാമൈഡ്, എത്താംബ്യൂട്ടോൾ തുടങ്ങിയ മരുന്നുകളുൾപ്പെടുന്ന സംയുക്ത മരുന്നിനാണ് ക്ഷാമം. ദിവസം ഒരു നേരമാണ് ഈ മരുന്ന് കഴിക്കേണ്ടത്. നേരത്തേ ഒരു മാസത്തേക്കുള്ള മരുന്നാണ് രോഗികൾക്ക് നൽകിയിരുന്നതെങ്കിൽ ക്ഷാമമായതോടെ അഞ്ച് ദിവസത്തേക്കുള്ള മരുന്നാണ് ചിലയിടങ്ങളിൽ നൽകുന്നത്. മരുന്ന് മുടങ്ങിയാൽ തുടർചികിത്സയെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇതിനുപുറമെ, നിശ്ചിത കോമ്പിനേഷൻ ഡോസുള്ള മരുന്നുകളുടെ അഭാവം മൂലം ഓരോ മരുന്നുകളും പ്രത്യേകം ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശം നൽകുന്നുണ്ട്. ഇതോടെ രോഗികൾ കഴിക്കേണ്ട ഗുളികകളുടെ എണ്ണം ഉയരും.

കോവിഡ് കാലഘട്ടത്തിൽ ക്ഷയരോഗ നിർണയം കാര്യക്ഷമമായി നടന്നിരുന്നില്ല. എന്നാൽ, കോവിഡ് പ്രതിസന്ധി നീങ്ങിയതോടെ രോഗനിർണയം സജീവമാകുക‍യും പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുമുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറ‍യുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ദീർഘദൂര വിമാന യാത്രകളിൽ മദ്യം കഴിക്കുന്നത് അപകടം -പഠനം

ന്യൂഡൽഹി: ദീർഘദൂര വിമാന യാത്രകളിൽ മദ്യപിക്കുന്നതും ഉറങ്ങുന്നതും ഹൃദയത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. ഇത് രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ദീർഘനേരം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും ഒരു പോലെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ പറയുന്നു. അന്തരീക്ഷമർദം ഉയരുന്നതിനസരിച്ച് ആരോഗ്യമുള്ള

രോഗങ്ങളെ അകറ്റി നിർത്താം, പഞ്ചകർമ ചികിത്സയിലൂടെ

3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ച പുരാതന വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദത്തിന്റെ പ്രധാന ഘടകമാണ് പഞ്ചകർമ്മ. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യത്തോടുള്ള സമഗ്രമായ സമീപനത്തിനാണ് ആയുർവേദം ഊന്നൽ നൽകുന്നത്. പഞ്ചഭൂതങ്ങളിൽ നിന്ന് (ഭൂമി, ജലം, അഗ്നി,

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,