പുതിയ അമ്മമാരിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്ന് ഡോക്ടർ. കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിനു ശേഷം അമ്മാർക്കുണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതായത് അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കിലും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാം. പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.

പ്രസവ ശേഷം മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമായ അവസ്ഥയാണിത്. സങ്കടം, ഉൽക്കണ്ഠ, ക്ഷീണം തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ചില ലക്ഷണങ്ങൾ. ചിലർക്ക് ഹോർമോൺ തകരാറുകളും ഉറക്കക്കുറവും ക്ഷീണവും അനുഭവപ്പെടാം. പ്രസവശേഷം രണ്ടാഴ്ചക്കുള്ളിൽ 22 ശതമാനം അമ്മമാർക്കും പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വൈകിയുള്ള ഗർഭധാരണം, അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ, ഐ.വി.എഫ് പോലുള്ള ചികിത്സാരീതികളിലൂടെയുള്ള ഗർഭം, മാസം തികയാതെയുള്ള പ്രസവം എന്നിവ അമ്മയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ന്യൂറോ സയൻസിലെ സൈക്യാട്രി അസോസിയേറ്റ് ഡയറക്ടർ ഡോ. സൗരഭ് മെഹ്റോത്ര പറയുന്നു. ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകദേശം 70-80 ശതമാനം അമ്മമാർക്കും പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നതായി ഡോക്ടർ സൗരഭ് സൂചിപ്പിച്ചു. പങ്കാളിയുടേതടക്കം വീട്ടുകാരുടെ മാനസിക പിന്തുണയാണ് ഇതിന്റെ പ്രധാന മരുന്ന്.

ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, കടുത്ത ദേഷ്യം, കുഞ്ഞിനോട് സ്നേഹം തോന്നായ്ക എന്നിവയും പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് മദർഹുഡ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. തേജി ദവാനെ ചുണ്ടിക്കാട്ടി. കൗൺസലിങ്, തെറാപി എന്നിവ വഴി വിഷാദത്തിന്റെ ആഘാതം കുറക്കാനാകും. ചിലപ്പോൾ മരുന്നുകളും ആവശ്യമായി വന്നേക്കാം. എല്ലാത്തിനും പ്രധാനം കുടുംബത്തിന്റെ പിന്തുണ വലുതാണെന്നും ഡോക്ടർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!

അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!

മെഡിക്കൽ കോളജ്: അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതുപേരിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗം ബാധിക്കുന്നതായി വിദഗ്ധർ. രണ്ടു തലമുറകളിൽ പാരമ്പര്യമായി രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറക്ക് അഞ്ചു ശതമാനം രോഗ സാധ്യതയെന്നും കണ്ടെത്തൽ. ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ

മിഷന്‍ ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം അവസാന ഘട്ടത്തിലേക്ക്

മിഷന്‍ ഇന്ദ്രധനുഷ് 5.0:  സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം അവസാന ഘട്ടത്തിലേക്ക്

കൊല്ലം: മിഷന്‍ ഇന്ദ്രധനുഷ് 5.0: സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ദേശീയ പ്രതിരോധകുത്തിവെപ്പ് പരിപാടി വഴി വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കി മിഷന്‍ ഇന്ദ്രധനുഷ് മൂന്നാം ഘട്ടം ഒക്ടോബര്‍ 14 വരെയാണ് ജില്ലയില്‍ നടത്തുന്നത്.

പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്തം

തിരുവനന്തപുരം: പ്രതിരോധം ശക്തമെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും പിടിച്ചുകെട്ടാനാകാതെ മഞ്ഞപ്പിത്ത വ്യാപനം. ജനുവരി ഒന്നു മുതൽ ജൂൺ ആറുവരെ രോഗം സ്ഥിരീകരിച്ചത് 2544 പേരിലാണ്. 21 മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം ചേലേമ്പ്രയിൽ ചികിത്സയിലിരുന്ന വിദ്യാർഥിനിയുടെ മരണമാണ് ഒടുവിലത്തേത്. അഞ്ചു മാസത്തിനിടെ കൂടുതൽ