പാലക്കാട്: ക്രമാതീതമായി ഉയരുന്ന ചൂടിൽ ജില്ല വെന്തുരുകുകയാണ്. എന്നാൽ നിർജലീകരണത്തെ കരുതിയിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

എന്താണ് നിർജലീകരണം

ശരീരത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജലം, ശരീരത്തിൽനിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിർജലീകരണം. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിർജലീകരണ സാധ്യത കൂടുതലാണ്. അമിത ദാഹം, വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക, തലവേദന, അസ്വസ്ഥത, മസിൽ കോച്ചി പിടിത്തം, ശരീര വേദന, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ബോധക്ഷയം, അപസ്മാരം എന്നിവയാണ് ലക്ഷണം.

പരിഹാരം

കൂടുതൽ ജലം കുടിക്കുക. സാധാരണ ഒരു ദിവസം കുടിക്കേണ്ടത് രണ്ട് ലിറ്റർ വെള്ളമാണ്. ഉയർന്ന താപനിലയിൽ ചുരുങ്ങിയത് രണ്ടര- മൂന്ന് ലിറ്റർ കുടിക്കണം. ഓരോരുത്തരുടെയും ശരീരത്തിന്റെ അളവിൽ വ്യത്യാസമുണ്ടാവും എന്നതിനാൽ ആവശ്യമായ ജലത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.

ശ്രദ്ധിക്കാൻ

ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കുക. കായികാധ്വാനം ചെയ്യുന്നവരും വെയിലത്ത് പണിയെടുക്കുന്ന വരും ഓരോ അരമണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ജനലുകൾ പകൽ തുറന്നിടുക, ക്രോസ് വെന്റിലേഷൻ പ്രോത്സാഹിപ്പിക്കുക. ചൂടു കുറയ്ക്കാൻ കർട്ടൻ ഉപയോഗിക്കാം. ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്തിറങ്ങാതിരിക്കുക. ഈ സമയം പുറം പണി ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകര്‍ച്ചപ്പനി; എല്ലാവരും പ്രതിരോധ കുത്തിെവപ്പെടുക്കണമെന്ന് മന്ത്രാലയം

പകര്‍ച്ചപ്പനി; എല്ലാവരും പ്രതിരോധ കുത്തിെവപ്പെടുക്കണമെന്ന് മന്ത്രാലയം

ജിദ്ദ: രാജ്യത്ത് പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ കുത്തിെവപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും. ഇൻഫ്ലുവൻസ കടുത്ത വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും

പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു

അടിമാലി: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നു. മലേറിയ, ഡങ്കിപ്പനി, എലിപ്പനി എന്നിവയും പകർച്ച പനിയുമാണ് പടർന്ന് പിടിക്കുന്നത്. ജൂലൈയിൽ 41 ഡെങ്കിപ്പനിയും ഏഴ് മലേറിയയും 10 എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ദിവസവും 200നും 300നും

ഗില്ലന്‍ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്

ഗില്ലന്‍ ബാരി സിൻഡ്രോം; മഹാരാഷ്ട്രയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്

പുണെ: മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആദ്യം രോഗം സ്ഥിരീകരിച്ച 64 കാരിയാണ് മരിച്ചത്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍