തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്.

പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ് പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീമിയം അടക്കണം. ഇക്കാര്യം വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.

മൂന്നുവർഷത്തെ പ്രീമിയം തുകയായ 18,000 രൂപ അടക്കുന്നവർക്ക് മാത്രമേ അവയവ മാറ്റ ശസ്ത്രക്രിയ അടക്കം വരുന്ന പാക്കേജ് ലഭ്യമാകൂവെന്നാണ് വിശദീകരണം.

പദ്ധതി തുടങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും വർഷം സർവിസിൽ പുതുതായി എത്തിയവരിൽ നിന്നാണ് പദ്ധതിയുടെ തുടക്കം മുതലുള്ള പണം പിടിക്കുക. പുതിയ ജീവനക്കാരുടെ ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം തുല്യ ഗഡുക്കളായി കുറവ് ചെയ്യും. പോളിസി കാലയളവിൽ മുൻകാല പ്രാബല്യത്തോടെ നിയമനം ലഭിക്കുന്ന എയ്ഡഡ് ജീവനക്കാർക്കും ഈ വ്യവസ്ഥ ബാധകമാക്കും. അവരും 2022 ജൂലൈ ഒന്നു മുതലുള്ള കുടിശ്ശിക നൽകേണ്ടിവരും.

പദ്ധതി തുടങ്ങുന്നതിനുമുമ്പ് ശൂന്യവേതന അവധിയായിരുന്ന ജീവനക്കാരൻ തിരികെ പ്രവേശിക്കുമ്പോഴും ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം ഒരുമിച്ചോ ഗഡുക്കളായോ പിടിക്കും. പദ്ധതിയിൽ അംഗമായ ജീവനക്കാരൻ മൂന്നുവർഷ പദ്ധതിക്കിടെ, ഒരു വർഷത്തിലേറെ ശൂന്യവേതനാവധിയിൽ പ്രവേശിക്കുമ്പോഴും മൂന്നു വർഷ പ്രീമിയം തുക നൽകേണ്ടിവരും.

അവധിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ശമ്പളത്തിൽ നിന്ന് തുക കുറവ് ചെയ്യും. ഇക്കാലയളവിൽ പദ്ധതി ആനുകുല്യം ലഭിക്കും. മെഡിസെപ് ബാധകമായ വകുപ്പിൽ നിന്ന് ബാധകമല്ലാത്ത വകുപ്പിലേക്ക് നിയമനം ലഭിച്ച് മാറിയാൽ ആ പോളിസി വർഷത്തെ തുക അവസാന ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. ആ വർഷം ആനുകൂല്യം ലഭിക്കും.

തുടർന്ന്, പോളിസി നിർത്തലാക്കും. അവയവ മാറ്റ പാക്കേജിൽ ആനുകൂല്യം നേടിയെങ്കിൽ മൂന്നുവർഷത്തെ തുകയും ഈടാക്കും. ആശ്രിതരില്ലാത്ത പെൻഷണറോ കുടുംബ പെൻഷണറോ മരിച്ചാൽ ആ പോളിസി വർഷം ശേഷിക്കുന്ന തുക കുടിശ്ശികയായി പണിഗണിച്ച് ജീവകാല കുടിശ്ശികയിൽ നിന്ന് കുറവ് ചെയ്യും. ശസ്ത്രക്രിയ പാക്കേജ് സ്വീകരിച്ചെങ്കിൽ 18000 രൂപയും പിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം

മഞ്ചേരി: നിരവധി വിദ്യാർഥികൾക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് അടച്ചിടാൻ നിർദേശം

കുട്ടിക്കളിയല്ല, കുട്ടികളിലെ പ്രമേഹം

പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്നാണ് ധാരണയെങ്കിൽ തെറ്റി. കുട്ടികൾക്കുൾപ്പെടെ ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമാണിത്. കുട്ടികളിലെ പ്രമേഹം അപൂർവമാണെങ്കിലും കണ്ടെത്തിയാൽ ഏറെ ശ്രദ്ധയും ജീവിതകാലം മുഴുവൻ ചികിത്സയും വേണ്ടിവരും. ടൈപ്പ്-1, ടൈപ്പ്-2 എന്നിങ്ങനെ രണ്ടു

ചൂട് പിടിമുറുക്കുന്നു; ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, മുന്നറിയിപ്പുകളിങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്ക്