തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്.

പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ് പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീമിയം അടക്കണം. ഇക്കാര്യം വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.

മൂന്നുവർഷത്തെ പ്രീമിയം തുകയായ 18,000 രൂപ അടക്കുന്നവർക്ക് മാത്രമേ അവയവ മാറ്റ ശസ്ത്രക്രിയ അടക്കം വരുന്ന പാക്കേജ് ലഭ്യമാകൂവെന്നാണ് വിശദീകരണം.

പദ്ധതി തുടങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും വർഷം സർവിസിൽ പുതുതായി എത്തിയവരിൽ നിന്നാണ് പദ്ധതിയുടെ തുടക്കം മുതലുള്ള പണം പിടിക്കുക. പുതിയ ജീവനക്കാരുടെ ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം തുല്യ ഗഡുക്കളായി കുറവ് ചെയ്യും. പോളിസി കാലയളവിൽ മുൻകാല പ്രാബല്യത്തോടെ നിയമനം ലഭിക്കുന്ന എയ്ഡഡ് ജീവനക്കാർക്കും ഈ വ്യവസ്ഥ ബാധകമാക്കും. അവരും 2022 ജൂലൈ ഒന്നു മുതലുള്ള കുടിശ്ശിക നൽകേണ്ടിവരും.

പദ്ധതി തുടങ്ങുന്നതിനുമുമ്പ് ശൂന്യവേതന അവധിയായിരുന്ന ജീവനക്കാരൻ തിരികെ പ്രവേശിക്കുമ്പോഴും ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം ഒരുമിച്ചോ ഗഡുക്കളായോ പിടിക്കും. പദ്ധതിയിൽ അംഗമായ ജീവനക്കാരൻ മൂന്നുവർഷ പദ്ധതിക്കിടെ, ഒരു വർഷത്തിലേറെ ശൂന്യവേതനാവധിയിൽ പ്രവേശിക്കുമ്പോഴും മൂന്നു വർഷ പ്രീമിയം തുക നൽകേണ്ടിവരും.

അവധിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ശമ്പളത്തിൽ നിന്ന് തുക കുറവ് ചെയ്യും. ഇക്കാലയളവിൽ പദ്ധതി ആനുകുല്യം ലഭിക്കും. മെഡിസെപ് ബാധകമായ വകുപ്പിൽ നിന്ന് ബാധകമല്ലാത്ത വകുപ്പിലേക്ക് നിയമനം ലഭിച്ച് മാറിയാൽ ആ പോളിസി വർഷത്തെ തുക അവസാന ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. ആ വർഷം ആനുകൂല്യം ലഭിക്കും.

തുടർന്ന്, പോളിസി നിർത്തലാക്കും. അവയവ മാറ്റ പാക്കേജിൽ ആനുകൂല്യം നേടിയെങ്കിൽ മൂന്നുവർഷത്തെ തുകയും ഈടാക്കും. ആശ്രിതരില്ലാത്ത പെൻഷണറോ കുടുംബ പെൻഷണറോ മരിച്ചാൽ ആ പോളിസി വർഷം ശേഷിക്കുന്ന തുക കുടിശ്ശികയായി പണിഗണിച്ച് ജീവകാല കുടിശ്ശികയിൽ നിന്ന് കുറവ് ചെയ്യും. ശസ്ത്രക്രിയ പാക്കേജ് സ്വീകരിച്ചെങ്കിൽ 18000 രൂപയും പിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടവൽ അലക്കാതെ എത്ര നാൾ ഉപയോഗിക്കാം?

ടവൽ അലക്കാതെ എത്ര നാൾ ഉപയോഗിക്കാം?

നമ്മുടെ ടവലുകൾ ശരീരത്തിൽനിന്ന് വെള്ളം ഒപ്പിയെടുക്കുന്നതിനൊപ്പം ധാരാളം സൂക്ഷ്മാണുക്കളെയും ഒപ്പിയെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ടവലുകൾ വൃത്തിയാക്കൽ അതിപ്രധാനമാണ് വലിയ നൂലുകൾ പൊങ്ങിനിൽക്കുന്നതിനാൽ, ടവലുകളിലെ വൃത്തികേടുകൾ അധികമൊന്നും പുറത്തുകാണാറില്ല. അതിനാൽ, ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളുടെ വിളനിലമാണവ. മനുഷ്യന്റെ തൊലിയിൽ കാണപ്പെടുന്ന ബാക്ടീരിയ കാരണം ടവലുകൾ എളുപ്പത്തിൽ

അപൂർവ നാഡീരോഗം ഭേദമാക്കി ആസ്റ്റർ

ഷാർജ: അപൂർവ സ്വയം രോഗപ്രതിരോധ നാഡി രോഗവുമായി എത്തിയ സ്കൂൾ അധ്യാപികക്ക് വിജയകരമായ ചികിത്സ ലഭ്യമാക്കി ഷാർജയിലെ ആസ്റ്റർ ഹോസ്പിറ്റൽ. 46കാരിയായ ആനി ചെറിയാനാണ് വിദഗ്ധ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്തിയത്. ആസ്റ്ററിലെ സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. രാജേഷ് ചൗധരിയുടെ നേതൃത്വത്തിലാണ് ചികിത്സ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം