കൊച്ചി: ആരോഗ്യവകുപ്പ് നേതൃത്വത്തിൽ വീട് കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്നു. ഇതിനകം 19 ആരോഗ്യബ്ലോക്കിലായി 12,69,624 പേരിൽ പരിശോധന പൂർത്തിയായി. ഇതിൽ 70,756 പേർക്ക് അർബുദം സംബന്ധമായ പരിശോധന നിർദേശിച്ചിരിക്കുകയാണ്. ഇവരിൽ കൂടുതലും സ്ത്രീകളാണ്. 70,006 പേരിൽ ഹൈപർടെൻഷനും പ്രമേഹവും സ്ഥിരീകരിച്ചിട്ടുണ്ട്.

ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ നടന്നുവരുന്ന കാമ്പയിനിലാണ് നിരവധി പേരിൽ വിവിധ തരം അർബുദം സംബന്ധിച്ച പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയത്. ഇവർക്ക് തുടർ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നടത്തും. ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന പേരിൽ രണ്ടുവർഷമായി നടന്നുവരുന്ന കാമ്പയിന്‍റെ ഭാഗമായി ഇതിനകം സംസ്ഥാനത്ത് 1,53,18,030 പേരിൽ പരിശോധന പൂർത്തിയായി. 30 വയസ്സിന് മുകളിലുള്ളവരെ വീടുകളിലെത്തിയാണ് ജീവിതശൈലീരോഗ നിർണയ പരിശോധനക്ക് വിധേയരാക്കുന്നത്.

ഇവരിൽ അർബുദം, ക്ഷയം, പ്രമേഹം തുടങ്ങിയവ പിടിപെടാൻ സാധ്യതയുള്ളവരായി കണ്ടെത്തിയവർക്ക് പ്രത്യേക ക്യാമ്പുകൾ വഴി വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. ജില്ലയിൽ 7662 കിടപ്പുരോഗികളുള്ളതായും സർവേയിൽ കണ്ടെത്തി. വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവക്ക് സാധ്യതയുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയാണ് 70,756 പേർക്ക് നിർദേശിച്ചിട്ടുള്ളത്. രോഗസാധ്യതയുള്ളവർക്ക് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനവും കാമ്പയിന്‍റെ ഭാഗമാണ്. അർബുദം പോലുള്ള മാരകരോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്നതുവഴി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കുകയാണ് കാമ്പയിന്‍റെ മുഖ്യലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശീതകാല വാക്സിനേഷൻ കാമ്പയിൻ

ശീതകാല വാക്സിനേഷൻ കാമ്പയിൻ

കുവൈത്ത്സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ശീതകാല വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ നടന്ന കാമ്പയിനില്‍ നിരവധി അന്തേവാസികൾ പങ്കെടുത്തു. സീസണൽ ഇൻഫ്ലുവൻസക്കും നെവസ് വൈറസിനുമെതിരെയാണ് വാക്സിനേഷൻ കാമ്പയിൻ നടത്തിയത്. ശരീരവേദന,

സൂചി വിഴുങ്ങി 14കാരി; കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ – വിഡിയോ കാണാം

തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻന്‍റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ടർമാർ

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സമൂഹമാധ്യമ വാർത്തകളുടെയും പബ്ലിക് പോസ്റ്റുകളുടെയും താഴെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഭൂരിഭാഗവും നെഗറ്റീവും വിഷലിപ്തമായ അഭിപ്രായങ്ങളാണെന്ന് കാണാനാകും. എന്തിനോടും ഏതിനോടുമുള്ള മലയാളികളുടെ കടുത്ത നെഗറ്റീവ് ചിന്താഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ കേരളത്തിലെ ബോഡി ഷെയ്മിങ് കേസിനാസ്പദമായ സംഭവങ്ങളടക്കം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം