കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. കൊച്ചിൻ കോർപറേഷനിലാണ് കൂടുതൽ രോഗബാധിതർ. ഡിവിഷൻ നമ്പർ 31, 32 കലൂർ, മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല, കൂത്തപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭ പ്രദേശങ്ങളിലും ഡെങ്കി ബാധിതർ കൂടുതലാണ്.

ഡെങ്കിബാധിത പ്രദേശങ്ങളിൽ കൂടുതലായും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളും വീടുകളിൽ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളുമാണ് ഉറവിടങ്ങളായി കാണുന്നത്. കൊതുകിന്റെ ഉറവിടനശീകരണ പ്രവർത്തനങ്ങളും മാലിന്യസംസ്കരണവും ഉറപ്പാക്കി എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ചിരട്ട തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാം. ചെടിച്ചട്ടികളിലെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ചതോറും മാറ്റണം.

ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും നിര്‍മാണ സ്ഥലത്തെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ മൂടിസൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. നീണ്ടുനില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ചികിത്സ തേടണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി മൂന്ന് വഴികളിലൂടെ പകരുന്നു -വിഖായ

എച്ച്.എം.പി.വി മൂന്ന് വഴികളിലൂടെ പകരുന്നു -വിഖായ

റിയാദ്: ചൈനയിലുൾപ്പെടെ പടരുന്നു എന്ന് പറയപ്പെടുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ). സാധാരണഗതിയിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണിത്. ചുമ, തുമ്മൽ, അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് ഈ

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കുകളിലും മറ്റും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിവരുകയാണ്. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ആരോഗ്യ വകുപ്പിന്

മരുന്ന്‌ കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മരുന്ന്‌ കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. പ്രമേഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോകം മുഴുവനും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. ആഗോള ചികിത്സാചെലവിന്‍റെ 12 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്നത് പ്രമേഹത്തിനും അനുബന്ധ ചികിത്സകള്‍ക്കുമാണ്. പ്രമേഹം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകള്‍ വിരൽചൂണ്ടുന്നത്. മരുന്ന്‌ കഴിച്ചതുകൊണ്ട്‌ മാത്രം പ്രമേഹത്തെ വരുതിയിലാക്കാമെന്ന്‌ കരുതരുത്‌. ആരോഗ്യകരമായ ജീവിതശൈലി ഈ