ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് ചൈന കടക്കുന്നതിനിടെയാണ് ആശങ്കയായി കുട്ടികളിലെ രോഗബാധ.

ചൈനയിൽ ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. പല ആശുപത്രികളിലും രോഗികളുടെ നീണ്ടനിരയാണ് ഉള്ളത്.ബീജിങ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രതിദിനം 7000 പേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയിൽ 13,000 പേർ ചികിത്സ തേടിയെത്തുന്നുണ്ട്.

അടുത്ത രണ്ട് ദിവസത്തേക്ക് ശിശുരോഗ വിദഗ്ധനെ കാണാനുള്ള അപ്പോയിൻമെന്റ് നൽകാനാവില്ലെന്ന് ബീജിങ്ങിലെ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെയാണ് ആശുപത്രി അപ്പോയിൻമെന്റ് നൽകുന്നത് നിർത്തിവെച്ചത്.

അതേസമയം, ബീജിങ്ങിലേയും മറ്റ് വടക്കൻ ചൈനീസ് നഗരങ്ങളിലേയും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നത് ഇത് കേവലം ശ്വാസകോശ രോഗം മാത്രമാണെന്നാണ്. എന്നാൽ കുട്ടികളിൽ ശ്വാസകോശം രോഗം വർധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയതോടെ ആശങ്ക വർധിച്ചിരുന്നു.

ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നും സാധാരണ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ രോഗബാധ മാത്രമാണിതെന്നുമാണ് ചൈനയുടെ വിശദീകരണം. പക്ഷേ, ആശുപത്രികളിൽ ശിശുരോഗ വിദഗ്ധന്റെ അപ്പോയിന്റ് ലഭിക്കാത്തത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വ്യാപക പരാതികളുമായി രക്ഷിതാക്കൾ രംഗത്തെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

നിയമലംഘനം: ആരോഗ്യമന്ത്രാലയം 14 ക്ലിനിക്കുകൾ അടപ്പിച്ചു

കുവൈത്ത്സിറ്റി: സ്വകാര്യ മെഡിക്കൽ സൗകര്യങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം 14 മെഡിക്കൽ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ക്ലിനിക്കുകളെക്കുറിച്ചുള്ള നിരന്തര പരാതിയാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിയെ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചത്. ഈ ക്ലിനിക്കുകളിൽ ആവശ്യമായ സ്പെഷലിസ്റ്റുകളായ വ്യക്തികളുടെ

പ്രസവാനന്തര വിഷാദത്തെ നേരിടാൻ ലളിതമായ വഴികൾ | Simple tips to cope with Postpartum depression

പ്രസവാനന്തര വിഷാദത്തെ നേരിടാൻ ലളിതമായ വഴികൾ | Simple tips to cope with Postpartum depression

Postpartum depression (PPD) is a complex mix of physical, emotional, and behavioral changes that happen in some women after giving birth. It is a form of major depression that begins

വാക്സിൻ കിട്ടാതെ 3599 കുഞ്ഞുങ്ങൾകുത്തിവെപ്പ് നിലവാരം 88 ശതമാനം മാത്രം

വാക്സിൻ കിട്ടാതെ 3599 കുഞ്ഞുങ്ങൾകുത്തിവെപ്പ് നിലവാരം 88 ശതമാനം മാത്രം

പാലക്കാട്: ജില്ലയിൽ നവജാത ശിശുക്കൾക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പിനോട് വിമുഖരായി നിരവധി മാതാപിതാക്കൾ. 3599 കുട്ടികൾ കുത്തിവെപ്പ് എടുക്കാത്തവരായി ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പറയുന്നു. 0-5 വയസ്സ് വിഭാഗത്തിലാണ് ഇത്രയും കുഞ്ഞുങ്ങൾ വാക്സിൻ കിട്ടാത്തവരായുള്ളത്. ഈ കുട്ടികളിൽ 164 പേർ ഒരു കുത്തിവെപ്പുപോലും