ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് ചൈന കടക്കുന്നതിനിടെയാണ് ആശങ്കയായി കുട്ടികളിലെ രോഗബാധ.

ചൈനയിൽ ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. പല ആശുപത്രികളിലും രോഗികളുടെ നീണ്ടനിരയാണ് ഉള്ളത്.ബീജിങ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രതിദിനം 7000 പേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയിൽ 13,000 പേർ ചികിത്സ തേടിയെത്തുന്നുണ്ട്.

അടുത്ത രണ്ട് ദിവസത്തേക്ക് ശിശുരോഗ വിദഗ്ധനെ കാണാനുള്ള അപ്പോയിൻമെന്റ് നൽകാനാവില്ലെന്ന് ബീജിങ്ങിലെ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെയാണ് ആശുപത്രി അപ്പോയിൻമെന്റ് നൽകുന്നത് നിർത്തിവെച്ചത്.

അതേസമയം, ബീജിങ്ങിലേയും മറ്റ് വടക്കൻ ചൈനീസ് നഗരങ്ങളിലേയും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നത് ഇത് കേവലം ശ്വാസകോശ രോഗം മാത്രമാണെന്നാണ്. എന്നാൽ കുട്ടികളിൽ ശ്വാസകോശം രോഗം വർധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയതോടെ ആശങ്ക വർധിച്ചിരുന്നു.

ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നും സാധാരണ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ രോഗബാധ മാത്രമാണിതെന്നുമാണ് ചൈനയുടെ വിശദീകരണം. പക്ഷേ, ആശുപത്രികളിൽ ​ശിശുരോഗ വിദഗ്ധന്റെ അപ്പോയിന്റ് ലഭിക്കാത്തത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വ്യാപക പരാതികളുമായി രക്ഷിതാക്കൾ രംഗത്തെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സ്‌പെഷ്യല്‍ ഒ.പി ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒ.പി.ഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങള്‍

കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ, നിങ്ങളെ കാത്തിരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ

ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. പല കാരണങ്ങൾ കൊണ്ടാകാം പലർക്കും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കാത്തത്. ജോലി, പഠനം തുടങ്ങി പലതുമാകാം കാരണങ്ങൾ. ഉറങ്ങുന്നതിന് കൃത്യസമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണെന്ന് പുതിയ പഠനം. യു.കെ ബയോബാങ്ക്

എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി

എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി

*മായം കലർന്നവ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതിന് നടപടി സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി